Friday, November 1, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019)

തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന 1248 ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടം നിർവ്വഹിക്കുന്ന സ്ഥാപനമാണിത്. തിരുവനന്തപുരത്ത് നന്ദൻകോട്ടാണ് ഇതിന്റെ ആസ്ഥാനം. ശബരിമല ധർമ്മശാസ്താക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ മഹാദേവക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങി നിരവധി മഹാക്ഷേത്രങ്ങൾ ഈ സ്ഥാപനത്തിന്റെ കീഴിലുണ്ട്.

കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നല്കിയിരിക്കുന്ന നാമമാണ് ദേവസ്വം എന്നത്. ദേവന്റെ സ്വത്ത് എന്ന അർഥത്തിലാണ് 'ദേവസ്വം' എന്ന പ്രയോഗം പ്രചാരത്തിലുള്ളത്. കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന രീതിയിൽ പ്രത്യേകമായി നിലനിന്ന കാലഘട്ടം മുതൽ ക്ഷേത്രത്തെയും ക്ഷേത്ര ഭരണസംവിധാനത്തെയും സൂചിപ്പിക്കാനായി 'ദേവസ്വം' എന്ന സംജ്ഞ നിലവിലിരുന്നു.

അതിപ്രാചീനകാലം മുതൽ കേരളത്തിൽ ഹൈന്ദവ ജനതയുടെ ദിനചര്യയിൽ ക്ഷേത്രദർശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. മലയാളനാട്ടിലെ ഏറ്റവും പഴക്കമുള്ള പൊതു ട്രസ്റ്റ് ക്ഷേത്രങ്ങളുൾക്കൊള്ളുന്ന ധർമസ്ഥാപനങ്ങളാണ്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ദേവസ്വത്തിന് വളരെ സ്വാധീനമുണ്ടായിരുന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യസ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്രങ്ങളിലെ ഭരണകർത്താക്കൾ. എന്നാൽ ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും പൊതുജനങ്ങളായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും വിപുലമായ തോതിൽ ഈ ട്രസ്റ്റുകൾക്ക് ധനസഹായം നല്കുകയും ഇവയെ ഭയഭക്തിബഹുമാനപുരസ്സരം സംരക്ഷിക്കുകയും ചെയ്തുവന്നു. കാലമേറെ കഴിഞ്ഞപ്പോൾ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളർ ഭരണാധിപന്മാർക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കുകയും മറ്റും ചെയ്തു. കാലക്രമത്തിൽ ധനദുർവിനിയോഗത്തിനും ദുർഭരണത്തിനും ഇതു വഴിതെളിക്കുകയുണ്ടായി. അങ്ങനെ വന്നപ്പോൾ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു.

തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്മെന്റ് ഏറ്റെടുത്തത് 1811-ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിൽ (1810-15) ആയിരുന്നു. കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.

1897-ൽ പുതിയ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907-ൽ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാൻഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏല്പിക്കുകയുമാണ് ചെയ്തത്. 1906-ൽ 'ദേവസ്വം സെറ്റിൽമെന്റ്' വിളംബരം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കപ്പെട്ടു.

മൂലം തിരുനാൾ രാമവർമ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പിൽനിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏ. 12-ന് 'ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവർഷം (1098) ആരംഭം മുതൽ ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിലാക്കി പുനഃസംഘടിപ്പിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തിലെ ആകെ ഭൂനികുതിവരുമാനത്തിന്റെ 40% -ൽ കുറയാത്ത തുക 'ദേവസ്വം ഫണ്ട്' എന്ന പേരിൽ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946-ഓടുകൂടി ദേവസ്വങ്ങൾക്ക് സർക്കാർ നല്കേണ്ട പ്രതിവർഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുൾ പ്പെട്ട ക്ഷേത്രങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി അവയ്ക്ക് മേജർ, മൈനർ, പെറ്റി പദവികൾ നല്കപ്പെട്ടു. പ്രതിവർഷം 1000 രൂപയ്ക്കു മുകളിൽ വരുമാനം ലഭിക്കുന്നവ മേജർ ദേവസ്വവും 1000-നും 100-നുമിടയിൽ വരുമാനമുള്ളവ മൈനർ ദേവസ്വവും 100 രൂപയിൽ കുറവു വരുന്നവ പെറ്റിദേവസ്വവും എന്നായിരുന്നു വിഭജന രീതി. ഇവകൂടാതെ പി.ഡി. ദേവസ്വം എന്നൊരു വിഭാഗവും നിലവിലിരുന്നു. പെഴ്സണൽ ഡിപ്പോസിറ്റുള്ള ദേവസ്വങ്ങൾക്കാണ് പി.ഡി. ദേവസ്വം എന്ന പേരുണ്ടായിരുന്നത്.

ദേവസ്വം വകുപ്പിന്റെ കീഴിൽ ഒരു പ്രത്യേക മരാമത്തുവകുപ്പും ശാന്തിസ്കൂളുകളും നടത്തപ്പെട്ടിരുന്നു. തിരുവനന്തപുരം സംസ്കൃത കോളജിലെ വേദവിഭാഗവും തൃപ്പൂണിത്തുറ, മങ്കൊമ്പ് എന്നിവിടങ്ങളിലെ വേദപാഠശാലകളും ദേവസ്വത്തിന്റെ ഭരണനിയന്ത്രണത്തിലായിരുന്നു.

1947-നുശേഷം ദേവസ്വം ഭരണസമ്പ്രദായത്തിൽ വീണ്ടും ചില മാറ്റങ്ങൾ ഉണ്ടായി. ജനപ്രതിനിധികൾ അധികാരമേറ്റപ്പോൾ ഗവണ്മെന്റ്ചുമതലയിൽനിന്നു ദേവസ്വം സ്വതന്ത്രമാവുകയും 1948 മാ. 23-ലെ വിളംബരപ്രകാരം ക്ഷേത്രങ്ങൾ വീണ്ടും രാജഭരണത്തിൻകീഴിലാവുകയും ചെയ്തു. ദേവസ്വം ജോലിക്കാർ സർക്കാർ ജീവനക്കാരല്ലാതായി. ദേവസ്വം ഭരണം സർക്കാരിൽനിന്നു മാറിയതിനെ തുടർന്നുണ്ടായ ഒരു ഓർഡിനൻസ് മുഖേന 1949-ൽ രൂപവത്കൃതമായ ആദ്യ ദേവസ്വം ബോർഡ് അധ്യക്ഷൻ മന്നത്തു പദ്മനാഭൻ ആയിരുന്നു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വിഹിതവും പണ്ടാരവകയ്ക്കു നല്കേണ്ട ഒരു ലക്ഷം രൂപയും ഉൾപ്പെടെ ദേവസ്വം ഫണ്ടിലേക്ക് സർക്കാർ നല്കേണ്ട തുക 51 ലക്ഷം രൂപയായി ഉയർന്നു. ഈ ഫണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥർക്കുള്ള ശമ്പളം ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകളും നിർവഹിക്കേണ്ടിയിരുന്നത്.

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂല.-യിൽ നടന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസർക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങൾവീതം ഉൾപ്പെട്ട ഓരോ ബോർഡിന്റെ അധികാരപരിധിക്കുള്ളിലായി. ഈ മൂന്ന് അംഗങ്ങളിൽ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാർ, ഹിന്ദു നിയമസഭാംഗങ്ങൾ, മഹാരാജാവ് എന്നിവരാണ് നോമിനേറ്റ് ചെയ്തിരുന്നത്. 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി. തുടർന്ന് 1950-ലെ ഹിന്ദുമതസ്ഥാപന നിയമം (Hindu Religious Institution Act XV of 1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. ഇങ്ങനെ രൂപവത്കൃതമായ ബോർഡിന്റെ ആദ്യ അധ്യക്ഷൻ പി.ജി.എൻ. ഉണ്ണിത്താൻ ആയിരുന്നു.

ഭാഷാടിസ്ഥാനത്തിലുള്ള ഭാരതീയ സംസ്ഥാനങ്ങളുടെ പുനഃസംഘടന 1956-ൽ പ്രാബല്യത്തിൽ വന്നതോടുകൂടി ദേവസ്വം ബോർഡുകളുടെ ഭരണാധികാരങ്ങൾക്കും ചില വ്യതിയാനങ്ങൾ ഉണ്ടായി. തിരുവിതാംകൂർ ദേവസ്വത്തിലുൾപ്പെട്ട ചില പ്രദേശങ്ങൾ (450-ഓളം ക്ഷേത്രങ്ങൾ) തമിഴ്നാടിന്റെ ഭാഗമായി മാറുകയും ഇവ മദ്രാസിലെ 'ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റ്' കമ്മിഷണറുടെ അധികാരപരിധിയിലാവുകയും ചെയ്തു.

ബോർഡിലെ ഒരംഗത്തിന്റെ കാലാവധി രണ്ടു വർഷമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബോർഡ് മെംബർ ആകുന്നതിന് തിരുവിതാംകൂർ പൗരനും ഹിന്ദുമതവിശ്വാസിയും അനുദ്യോഗസ്ഥനും ആയിരിക്കണം. ബോർഡിലെ ഏതൊരു കുത്തക ഏർപ്പാടുകളുമായി സഹകരിക്കുന്നവരും മെംബർ ആകാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബോർഡ് മെംബർമാരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം കമ്മിഷണർ തുടങ്ങിയ ഭരണാധികാരികളും ഉണ്ട്. ബോർഡ് തീരുമാനങ്ങൾ നടപ്പിൽ വരുത്തുക, ബോർഡ് മീറ്റിങ്ങിന്റെ അജൻഡ തയ്യാറാക്കുക, ബോർഡ് ഓഫീസിലെ ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുക മുതലായവയാണ് സെക്രട്ടറിയുടെ ഭരണച്ചുമതല. ഡിപ്പാർട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ദേവസ്വം കമ്മിഷണർ.

ഭരണസൗകര്യം പ്രമാണിച്ച് ദേവസ്വം ഡിപ്പാർട്ട്മെന്റ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകളായും ശബരിമല ഗ്രൂപ്പ് ഒഴികെ 20 ഗ്രൂപ്പുകളായും തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരം, അമ്പലപ്പുഴ (ഹെഡ്ക്വാർ ട്ടേഴ്സ്-ഹരിപ്പാട്), പത്തനംതിട്ട ,വൈക്കം എന്നിവയാണ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകൾ. 20 ഗ്രൂപ്പുകൾ നെയ്യാറ്റിൻകര, തിരുവനന്തപുരം, ഉള്ളൂർ, വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്,കരുനാഗപ്പള്ളി, ആറന്മുള, തിരുവല്ല,മുണ്ടക്കയം, ചങ്ങനാശ്ശേരി, തൃക്കാരിയൂർ, പറവൂർ, വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നിവയാണ്.

ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 'ശബരിമല ഗ്രൂപ്പ്' എന്ന പ്രത്യേക ഗ്രൂപ്പ് രൂപവത്കൃതമായി. ശബരിമല ദേവസ്വത്തിന്റെ ഭരണം എക്സിക്യൂട്ടിവ് ഓഫീസറാണ് നടത്തുന്നത്. ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ പത്തനംതിട്ടയിലാണ് . ഈ ഓഫീസ് മാസപൂജക്കാലത്തും മണ്ഡല, മകരവിളക്കുസമയങ്ങളിലും ശബരമലയിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ട്. ഡിസ്ട്രിക്റ്റുകളുടെ ഭരണാധികാരി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരും ഗ്രൂപ്പ് ഭരണാധികാരികൾ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർമാരുമാണ്. ഇവരുടെ കീഴിൽ സബ് ഗ്രൂപ്പ് ഓഫീസർമാരും , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മിനിസ്റ്റീരിയൽ വിഭാഗം എന്നിവരും ഭരണകാര്യത്തിൽ സഹായികളായി ഉണ്ട്.

ബോർഡും സ്ഥാപനങ്ങളും

തിരുവനന്തപുരം ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളുടെ ഭരണത്തിനു പുറമേ വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളിലും വിപുലമായ തോതിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാല; ശാസ്താംകോട്ട, തലയോലപ്പറമ്പ്, പരുമല എന്നിവിടങ്ങളിൽ സ്ഥാപിതമായ ദേവസ്വം ബോർഡ് കോളജുകൾ; ഒട്ടേറെ ഹൈസ്കൂളുകൾ; ഹരിജനക്ഷേമോദ്ധാരണത്തിനായുള്ള സ്ഥാപനങ്ങൾ; ദേവസ്വം ഹിന്ദു ഹോസ്റ്റൽ; കുടിൽവ്യവസായ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലുണ്ട്. ക്ഷേത്രകലകളുടെ സംരക്ഷണവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും ബോർഡ് സംഘടിപ്പിക്കുന്നുണ്ട്


*🐍_വിഷവൈദ്യം ഉണ്ടായ കഥ പറയാം..._🐍* (3.5.2019)

_കശ്യപ മുനിയുടെ മക്കളാണ് സർപ്പങ്ങൾ..._

_കദ്രു എന്നാണ് സർപ്പങ്ങളുടെ മാതാവിന്റെ പേര്...._

_സർപ്പങ്ങൾ ലോകത്തിൽ പെറ്റു പെരുകി............_
_ഇവയുടെ വർധന ദേവന്മാർക്ക് പോലും അസഹ്യമായി തോന്നി._

_ഒരിക്കൽ മാതാവ് സർപ്പങ്ങളിൽ ചില പ്രധാനികൾ വിളിച്ചു തന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഉച്ചൈശ്രവസ്  എന്ന് പേരുള്ള വെള്ള കുതിരയുടെ വാലിൽ രോമങ്ങളായി തൂങ്ങികിടക്കാൻ കല്പിച്ചു...._

_പക്ഷെ സർപ്പങ്ങൾ അതിനു വിസമ്മതിച്ചു._

_ക്രൂദ്രയായ കദ്രു മക്കളെ ശപിച്ചു...._

_"എന്റെ വാക്കുകൾ തൃണവല്ഗണിച്ച നിങ്ങളെ എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഇതാ ശപിക്കുന്നു.നിങ്ങൾ ജനമേജയൻ എന്ന സർപ്പസത്രത്തിൽ വെന്തു മരിക്കാൻ ഇടയാകട്ടെ............"_

_മക്കൾ നിശബ്ദരായി മാതൃ ശാപം ഏറ്റുവാങ്ങി._

_അവയുടെ കടിയേൽക്കുന്ന ജന്തുക്കളും മനുഷ്യരുമെല്ലാം തൽക്ഷണം മരിക്കാൻ തുടങ്ങി....._

_കശ്യപൻ പരിഭ്രാന്തനും ദുഃഖിതനുമായി...._

_അദ്ദേഹം ബ്രഹ്മ്മാവിനെ തപസ്സു ചെയ്തു സംപ്രീതനാക്കി._

_കശ്യപൻ ബ്രഹ്‌മാവിനോട് മക്കൾക്കുള്ള വിഷവീര്യത്തെക്കുറിച്ചും പറഞ്ഞു....,_
_ഒപ്പം മാതാവിന്റെ ശാപത്തെ കുറിച്ചും.._

_"കശ്യപാ...._ 
_കദ്രുവിന്റെ വാക്കുകൾ പാഴാവുകയില്ല,നാഗങ്ങൾക്കു സർപ്പസത്രത്തിൽ കനത്ത നാശം നേരിടുകതന്നെ ചെയ്യും... "_
_ശാപം മൂലം അവരിലുണ്ടായിട്ടുള്ള വിഷത്തിന്റെ വീര്യം അതുകൊണ്ടു തന്നെ കുറക്കുക എന്നത് അസാധ്യമാണ്......_

_അല്ലയോ ബ്രഹ്മദേവ,_
_എന്റെ മക്കളെ രക്ഷിക്കാൻ എന്താണൊരു വഴി ?_

_കശ്യപൻ തിരക്കി.._

_ഞാൻ ആലോചിച്ചിട്ട് ഒരു വഴി കാണുന്നുണ്ട് .സർപ്പങ്ങൾ ആരെ കടിച്ചാലും വിഷമേല്ക്കും..., ആ വിഷത്തെ നീക്കുന്നത് വഴി കടിയേറ്റയാളെ മരണത്തിൽ നിന്ന് രക്ഷിക്കാം...,അങ്ങനെ വൻ ജീവഹത്യ തന്നെ ഒഴിവാക്കാം...._
_അതിനായി ചെയ്യേണ്ട ചില പച്ചമരുന്നുകൾ ഞാൻ പറഞ്ഞുതരാം ....._
_നീ അത് സശ്രദ്ധം പഠിച്ചു പ്രയോഗിക്കുകയും ചെയ്തുകൊള്ളുക.........._

_ബ്രഹ്മ്മാവ് പറഞ്ഞു:_

_അങ്ങനെ വിഷസംഹാര വിദ്യ ബ്രഹ്മ്മാവ് കശ്യപന് ഉപദേശിച്ചു കൊടുത്തു...._

_അന്ന് മുതൽക്കാണ് ലോകത്തിൽ വിഷവൈദ്യമുണ്ടായത്..._

*_മഹാഭാരതം ആദി പർവ്വത്തിൽ ഈ കഥ പറയുന്നുണ്ട്..._*

_ബ്രഹ്മ്മാവിന്റെ മനസപുത്രനായാണ് കശ്യപമുനി അറിയപ്പെടുന്നത് ...._

🦜    🦜    🦜     🦜    🦜    🦜   🦜
കൗസ്തുഭം (3.5.2019)
കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കൗസ്തുഭം എന്നു പറയപ്പെടുന്ന രത്നം. കുസ്തുഭ(കടല്‍)ത്തില്‍ നിന്നുണ്ടായത് എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്. ദുര്‍വാസാവിന്റെ ശാപംമൂലം ജരാനരകള്‍ ബാധിച്ച ദേവന്മാര്‍, യൌവനം വീണ്ടെടുക്കാന്‍ അമൃതിനായി, വിഷ്ണുവിന്റെ ഉപദേശപ്രകാരം അസുരന്മാരോടൊത്ത് മഹാമേരുവിനെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി കടഞ്ഞു. അപ്പോള്‍ പൊന്തിവന്ന ദിവ്യവസ്തുക്കളില്‍ ഒന്നായ കൗസ്തുഭം, മഹാവിഷ്ണു മാറില്‍ ധരിച്ചു.
🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜
 കരിമുട്ടം ദേവി ക്ഷേത്രം
ബലരാമൻ (2.5.2019)

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോടും സര്‍വ്വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടും കൂടിയവനായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു.

ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചുവെന്നും. ഭഗവാന്‍ ശ്രീകൃഷ്ണാവതാരം സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായ ബലരാമനായി അവതരിച്ചുവെന്നും കരുതപ്പെടുന്നു.

ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്.

ഭൂലോകത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന് ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട് രോമങ്ങള്‍ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനായും, ശ്രീകൃഷ്ണനായും അവതരിച്ചത്. മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദര പുത്രിയായ ദേവകിയെ ശൂരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി.

യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന് സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്‍. ഗര്‍ഭത്തെ സംങ്കര്‍ഷണം ചെയ്ത് ജനിപ്പിച്ച വനായതുകൊണ്ട് ബലരാമന് സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി. ബലരാമന്‍ വിവാഹം ചെയ്തത് രേവതിയെയായിരുന്നു.

മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും, ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമന്‍ നയിക്കുന്നത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപം കൊണ്ട് യാദവര്‍ തമ്മില്‍ത്തല്ലി മരിച്ചു. ഇതുകണ്ട് ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനനിമഗ്‌ന നായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന് ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.
ഗാണ്ഡീവം (2.5.2019)

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

അര്‍ജുനനു വരുണന്‍ നല്‍കിയ വില്ലാണ് ഗാന്ധീ വം. ഇത് ബ്രഹ്മാവില്‍ നിന്ന് ഇന്ദ്രനു ലഭിച്ചു. ഇന്ദ്രന്‍ വരുണനു നല്കി. വരുണനില്‍ നിന്ന് അഗ്നിദേവനു കിട്ടി. ഖാണ്ഡവവനം ദഹിക്കുന്ന സമയത്ത് അഗ്നിദേവന്‍ അര്‍ജുനന്റെ സഹായമപേക്ഷിച്ചു. വനം ദഹിക്കുമ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിച്ചാല്‍ മഴയെ തടഞ്ഞു നിര്‍ത്തിക്കൊള്ളാമെന്ന് അര്‍ജുനന്‍ ഏറ്റു. ഇന്ദ്രനെ തോല്പിക്കത്തക്ക വിധത്തിലുള്ള അസ്ത്രങ്ങള്‍ അര്‍ജുനന്റെ പക്കല്‍ ഇല്ലെന്നു മനസ്സിലാക്കിയ അഗ്നിദേവന്‍ വരുണനെ പ്രസാദിപ്പിച്ചു. അതിന്റെ ഫലമായി വരുണന്‍ ചന്ദ്രന്റെ കൈവശമിരുന്ന ഗാണ്ഡീവവും 'അക്ഷയതൂണീര'വും നാലു വെള്ളക്കുതിരകളെ പൂട്ടിയ രഥവും അര്‍ജുനനു സമ്മാനിച്ചു.
ഗാണ്ഡീവത്തിന്റെ ദിവ്യശക്തിയെക്കുറിച്ചുള്ള പ്രസ്താവം മഹാഭാരതത്തില്‍ കാണാം. ഒരു ലക്ഷംപേരെ ഒരേസമയം നേരിടാന്‍ കഴിവുള്ള ഈ വില്ലുകൊണ്ട് മനുഷ്യരെയും ദേവന്മാരെയും തോല്പിക്കാം, ഇതിന്റെ സഹായത്താലാണ് അര്‍ജുനന്‍ മഹാഭാരതയുദ്ധമുള്‍പ്പെടെ പല യുദ്ധങ്ങളും ജയിച്ചത്. ഗീതോപദേശത്തിനു മുമ്പ് അര്‍ജുനന്റെ കൈയില്‍ നിന്ന് ഗാണ്ഡീവം താഴെ വീഴുന്നതായി ഗീതയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശിവനുമായുള്ള യുദ്ധത്തില്‍ ഈ ചാപദണ്ഡം കൊണ്ടു ശിവന്റെ ശിരസ്സില്‍ പ്രഹരിച്ചു; ഇന്ദ്രനെപ്പോലും തോല്പിച്ചു. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ദ്വാരകയില്‍ നിന്നു മടങ്ങവേ വേടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ അര്‍ജുനന് ഈ ദിവ്യധനുസ്സ് പ്രയോജനപ്പെട്ടില്ല. ഒടുവില്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനത്തിനൊരുങ്ങി. അര്‍ജുനന്റെ കൈവശം ഗാണ്ഡീവം ഉണ്ടായിരുന്നു. അപ്പോള്‍ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് വരുണനില്‍നിന്നും വാങ്ങിയ ഗാണ്ഡീവം മടക്കിക്കൊടുക്കണമെന്നു അര്‍ജുനനോട് അപേക്ഷിച്ചു. ഉടനെ അര്‍ജുനന്‍ ഈ ദിവ്യധനുസ്സും അക്ഷയതൂണീരവും സമുദ്രത്തില്‍ നിക്ഷേപിച്ചു.
🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜
 കരിമുട്ടം ദേവി ക്ഷേത്രം

നേദ്യം (1.5.2019)

 കരിമുട്ടം ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ എട്ടാ മുത്സവ ദിവസത്തെ കൂട്ടം കൊട്ടിന് ഭഗവതി ശ്രീലകത്തു നിന്ന് ഇറങ്ങുന്നതിന് മുമ്പ് നാലമ്പലത്തിനുള്ളിൽ വലിയ തിരക്കായിരുന്നു. നേദ്യത്തിനായുളള സമയത്ത് ഭക്തജനങ്ങളെ നാലമ്പലത്തിനുള്ളിൽ നിന്നും ഒഴിപ്പിക്കാൻ ക്ഷേത്ര ജീവനക്കാർ ഒട്ടേറെ പ്രയാസപ്പെട്ടു. എന്താണ് നേദ്യം എന്നുള്ളതിനെപ്പറ്റി നമ്മുടെ ആളുകൾക്ക് ഇപ്പോഴും പൂർണ്ണമായ ധാരണയില്ല എന്നുള്ളതാണ് സത്യം .

"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു. നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ്. നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം. ആയതിനാൽ അത് മറികടക്കാൻ പാടില്ല.

ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്. ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു.

 നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാരനിക്ഷേധമാണ്

നിവേദ്യമുദ്ര

ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച് പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം. ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്. പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം. എന്നാൽ മുന്നിലും പിന്നിലും പാടില്ല, പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം. (പറ എഴുന്നള്ളത്ത് സമയത്ത് അൻപൊലിക്കളത്തിലും വീടുകളിലും നേദ്യം അർപ്പിക്കുമ്പോഴും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.... ) നിവേദ്യത്തെ അമൃതായി സങ്കല്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല. അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു. ആയതിനാൽ മന്ത്രങ്ങളും നിവേദ്യ വസ്തുക്കളും അഗ്നി പത്നിയായ സ്വാഹയുടെ കയ്യിൽ കൊടുക്കുന്നു, സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു. അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്.

ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. .

Friday, August 2, 2019

മരുത്തുക്കൾ


കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 മിന്നലും ഇടിയും  ആയുധങ്ങളാക്കിയ ദേവതാ സമൂഹമാണ് മരുത്തുക്കൾ. പുത്രന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും മഹാവിഷ്ണുവിനാല്‍ വധിക്കപ്പെട്ടപ്പോള്‍ അതിനു കാരണഭൂതനായ ഇന്ദ്രനെ ഹനിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ ജനിപ്പിക്കണമെന്നു ദിതി ഭര്‍ത്താവായ കശ്യപനോട് അപേക്ഷിച്ചു. കശ്യപന്‍ ദിതിയില്‍ ഗര്‍ഭധാനം ചെയ്യുകയും ശുചിയായി നിഷ്ഠയോടെ പതിനായിരം വര്‍ഷം തപസ്സനുഷ്ഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇന്ദ്രന്‍ ശ്രുശ്രൂഷിക്കാനെന്ന വ്യാജേന ദിതിയുടെ അടുത്തുകൂടി. ഒരിക്കല്‍ ദിതി അശുചിയായി ഉറങ്ങുന്ന അവസരത്തില്‍ ഇന്ദ്രന്‍ അവളുടെ ഉദരത്തില്‍ പ്രവേശിക്കുകയും അവിടെ കണ്ട ഗര്‍ഭത്തെ മര്‍ദിച്ച് ആദ്യം ഏഴായും പിന്നെ ഓരോന്നിനെയും വീണ്ടും ഏഴായും ഖണ്ഡിക്കുകയും ചെയ്തു. അങ്ങനെ ഉണ്ടായവരാണ് 49 മരുത്തുകള്‍.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
🦎🦎🦎🦎🐚🐚🦎🦎🦎🦎

       ഗൗളി ശാസ്ത്രം


*പല്ലി ശരീര ഭാഗങ്ങളിൽ വീണാൽ ഉണ്ടാകുന്ന ഫലങ്ങൾ*

🏵🏵🏵🏵🐚🐚🏵🏵🏵🏵

*ശിരസ്സിന്‍റെ മദ്ധ്യഭാഗത്തു ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം ഫലം.*

🦎
*ശിരസ്സിന്‍റെ പിന്‍ഭാഗത്തു ഗൗളി വീണാല്‍ കലഹം.*

*നെറ്റിയില്‍ ഗൗളി വീണാല്‍ നിധിദര്‍ശനം.*

🦎
*നെറ്റിയുടെ മദ്ധ്യത്തില്‍ ഗൗളി വീണാല്‍ രാജസമ്മാനലബ്ധി.*

*നാസാഗ്രത്തില്‍ ഗൗളി വീണാല്‍ രോഗാരിഷ്ടം.*

🦎
*അധരത്തിണ് ഗൗളി വീണതെങ്കിൽ ധന-ഐശ്വര്യാദികള്‍.*

*കവിളില്‍ ഗൗളി വീണാല്‍ ധനനഷ്ടം.*

🦎
*ചെവിയിലോ കണ്ണിലോ കവിള്‍തടത്തിനടുത്തോ ഗൗളി വീണാല്‍ മരണപ്രേരണ.*

*കഴുത്തില്‍ ഗൗളി വീണാല്‍ സജ്ജനസംസര്‍ഗ്ഗം.*

*കയ്യുടെ തുടക്കത്തില്‍ കക്ഷത്തിനടുത്ത് ഗൗളി വീണാല്‍ ചിലപ്പോള്‍ വ്യസനം.*

🦎
*വയറ്റില്‍ ഗൗളി വീണാല്‍ മഹാഭയം.*

*കൈകളില്‍ ഗൗളി വീണാല്‍ ശത്രുവിന്‍റെ ഉപദ്രവം.*

🦎
*മാറിടത്തില്‍ ഗൗളി വീണാല്‍ വലിയ വ്യസനം.*
*ഗുഹ്യഭാഗത്തു ഗൗളി വീണാല്‍ വീണാല്‍ സര്‍പ്പഭയം.*

🦎
*തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ ഗൗളി വീണാല്‍ പ്രസവാശൗചം.*

*പാദങ്ങളില്‍ ഗൗളി വീണാല്‍ തീര്‍ത്ഥയാത്ര.*

🦎
*കാലിനടിയില്‍ ഗൗളി വീണാല്‍ ക്ഷീരഭോജനം*

*ഇവയാണ് വിവിധ അവയവഭാഗങ്ങളില്‍ ഗൗളി വീണാലുള്ള നിമിത്തഫലങ്ങള്‍.*

🦎
*ഗൗളി പുരുഷന്മാരുടെ ശരീരത്തില്‍ വലതുഭാഗത്തും സ്ത്രീകളുടെ ശരീരത്തില്‍ ഇടതുഭാഗത്തും വീണു മേലോട്ടുകയറിപ്പോകുകയാണെങ്കില്‍ ശുഭഫലമാണ്. താഴോട്ട് ഇറങ്ങുകയാണെങ്കില്‍ ദോഷഫലം.*

🦎
*ഗൗളി വീണുള്ള ദോഷഫലത്തിന് ശിവഭജനമാണ് പരിഹാരം.*

*ക്ഷേത്രസന്നിധിയിലോ ആലിന്‍റെ ചുവട്ടിലോ വച്ചാണ് ഗൗളി വീണതെങ്കില്‍ ദോഷമില്ല.*
കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച് ഗരുഡനെ വെല്ലുവിളിച്ചു. പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി. 

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാ രംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു.

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസര മാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപ ബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു.
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

*മരിച്ചിട്ടും മരിക്കാത്തവര്‍*

ഉപനിഷത്ത് കഥകള്‍

വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്. ദുര്‍മോഹം തന്നെ.

ഒരിക്കല്‍ നചികേതസ്സിന്റെ അച്ഛന്‍ നാട്ടില്‍ പേരെടുക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത്ത് എന്ന വലിയ യാഗം തന്നെയാകട്ടെ എന്നു വിചാരിച്ചു. യാഗത്തിന് ഫലം ലഭിക്കണമെങ്കില്‍ ദാനധര്‍മ്മാദികള്‍ ലോഭമില്ലാതെ ചെയ്യണം. ഈ യാഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ യാഗം ചെയ്യുന്ന ആള്‍ തന്റെ സകലസമ്പത്തും അന്യര്‍ക്ക് ദാനം ചെയ്യണം.

ലുബ്ധനായ വാജശ്രവസ് ഒരു ഉപായം കണ്ടെത്തി. തന്റെ വിലയേറിയ സമ്പത്തില്‍ അധികവും ബന്ധുഗൃഹങ്ങളിലേയ്ക്കു മാറ്റി. എന്നിട്ട് എല്ലും തോലും മാത്രമായ കുറെ പശുക്കളെ മാത്രം ദാനം ചെയ്യാന്‍ കൊണ്ടുവന്ന് യാഗശാലയ്ക്കടുത്ത് ഒരുക്കി നിറുത്തി.

തന്റെ പിതാവിന്റെ ഈ അധര്‍മ്മപ്രവൃത്തി നചികേതസ്സിനെ വല്ലാതെ ദുഃഖിതനാക്കി. അച്ഛന്‍ ചെയ്യാന്‍ പോകുന്നത് കടുത്ത അപരാധം തന്നെ. ഇതുവഴി അച്ഛന് വലിയ പാപം അനുഭവിക്കേണ്ടിവരും പാപത്തിന്റെ ഫലം നരകവാസമാണ്. പിതാവിനെ നരകത്തില്‍ നിന്ന് രക്ഷിക്കേണ്ടത് പുത്രനായ തന്റെ കടമയാണ്. എങ്ങനെ രക്ഷിക്കാം?

ദാനമായി നല്കുന്ന വസ്തുക്കള്‍ ഏറ്റവും നല്ലവയായിരിക്കണം. മോശമായ സാധനങ്ങള്‍ ആര്‍ക്കും ദാനം ചെയ്യരുത്. ദാനം സ്വീകരിക്കുന്നവന് അതുകൊണ്ട് പ്രയോജനം ഉണ്ടാകണം. നമുക്കിഷ്ടമുള്ളതിനെ മാത്രമേ ദാനം ചെയ്യാവൂ. നമുക്കു വേണ്ടതിനെ മറ്റൊരാള്‍ക്ക് നല്‍കുന്നത് ദാനമല്ല. പ്രയോജനമില്ലാത്തത് മറ്റൊരാള്‍ക്കു നല്‍കുന്നത് പാപമാണ്.

യാഗത്തില്‍ പങ്കുകൊള്ളാന്‍ ധാരാളം അതിഥികള്‍ എത്തിയിട്ടുണ്ട്. വലിയ തിരക്കുതന്നെ. പക്ഷേ നചികേതസ്സ് ആ തിരക്കുകളിലൊന്നും അകപ്പെടുന്നില്ല. അവന്റെ ശ്രദ്ധ മുഴുവന്‍ സ്വന്തം അച്ഛന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഒടുക്കം അവന്‍ സ്വന്തം അച്ഛനോട് ചോദിച്ചു:

“അച്ഛാ, അങ്ങ് എന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത്?”

അവന്റെ ചോദ്യം കേട്ടതായി അച്ഛന്‍ ഭാവിച്ചില്ല. കുട്ടികള്‍ക്ക് ഓരോന്നു ചോദിക്കാന്‍ കണ്ട ഒരു നേരം. അച്ഛന്‍ തന്നെ ശ്രദ്ധിക്കുന്നുകൂടിയില്ലെന്നു കണ്ടിട്ടും നചികേതസ്സ് പിന്തിരിഞ്ഞില്ല. വീണ്ടു വീണ്ടും അച്ഛനോട് അന്വേഷിച്ചു. രണ്ടാമതും മൂന്നാമതും ചോദിച്ചു. മൂന്നാമത്തെ പ്രാവശ്യം അച്ഛന് ദേഷ്യം വന്നു. അദ്ദേഹം കോപത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ കാലനു കൊടുക്കും!” ഒന്നും ആലോചിക്കാതെ ദേഷ്യത്തിന് പറഞ്ഞു പോയതാണ്. എങ്കിലും അച്ഛന്റെ വാക്കിനെ പാലിക്കേണ്ടത് പുത്രധര്‍മ്മമാണല്ലോ.

“തന്റെ അച്ഛന്റെ ശിഷ്യന്മാരുടെ കൂട്ടത്തില്‍ താന്‍ ഒരിക്കലും ഒരു അധമനായി പെരുമാറിയിട്ടില്ല. ചിലപ്പോള്‍ ഉത്തമ പുത്രനും മറ്റുചിലപ്പോള്‍ മദ്ധ്യമപുത്രനും ആയിട്ടുണ്ടാകാം. എന്നിട്ടും അച്ഛന്‍ എന്നെ യമന് കൊടുക്കണമെന്ന് പറയുന്നു. യമന് എന്താണാവോ എന്നെക്കൊണ്ടുള്ള പ്രയോജനം? എന്തുമാകട്ടെ, ഏതായാലും അച്ഛന്‍ എന്നെ യമന് ദാനം ചെയ്യാന്‍ നിശ്ചയിച്ചു. ആ സ്ഥിതിക്ക് ഇനി യമന്റെ അടുത്തേയ്ക്കു തന്നെ പോകാം.”

എന്നിങ്ങനെ നിശ്ചയിച്ചുറച്ച നചികേതസ്സ് യമലോകത്തേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി. അവന്‍ അച്ഛനോട് യാത്രാനുമതി ചോദിച്ചു. ആ പിതാവ് തളര്‍ന്നുപോയി. അവിവേകവും കോപവും അശ്രദ്ധയും കൊണ്ട് താന്‍ പറഞ്ഞുപോയ വാക്കിന്റെ ഫലം ഇത്ര കഠിനമോ? കഷ്ടം! തനിക്ക് പുത്രന്‍ നഷ്ടമായിരിക്കുന്നു. യാഗാദികള്‍കൊണ്ട് ഇനി എന്തു ഫലം? ഇത് എങ്ങനെ സഹായിക്കും? തന്റെ മുന്‍കോപം കാരണം മകനെ പിരിയേണ്ടി വരുന്നല്ലോ?

ആ പിതാവ് വളരെ സങ്കടപ്പെട്ടു. നചികേതസ്സ് അച്ഛനെ ആശ്വസിച്ചു.

“അച്ഛാ, സങ്കടപ്പെടരുത്. ഇതില്‍ വിഷമിക്കാന്‍ ഒന്നുമില്ല. ലോകത്തില്‍ ഉണ്ടായതെല്ലാം നശിക്കുകതന്നെ ചെയ്യും. മനുഷ്യരും സസ്യങ്ങളെപ്പോലെ തന്നെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ബാധകമാണ്. അതിനാല്‍ അങ്ങ് ദുഃഖിക്കേണ്ട കാര്യമില്ല. നമ്മുടെ പൂര്‍വ്വികര്‍ സത്യനിഷ്ഠ പാലിച്ചിരുന്നു. അവര്‍ പറഞ്ഞ വാക്കുകളെയെല്ലാം സത്യമായും പാലിച്ചിട്ടുണ്ട്. വാക്കു പാലിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. ധാര്‍മ്മിക കുലത്തില്‍ പിറന്ന അങ്ങ് പൂര്‍വ്വികരെപ്പോലെ സത്യവാക്കിനെ പാലിച്ചാലും. നമ്മുടെ പാരമ്പര്യത്തിന് കളങ്കം വരുത്തിക്കൂടാ. അതിനാല്‍ യമലോകത്തേയ്ക്ക് പോകാന്‍ എന്നെ അനുവദിച്ചാലും.”

അച്ഛനെ വിശ്വസിപ്പിച്ചിട്ട് ദൃഢനിശ്ചയത്തോടെ യമലോകത്തേയ്ക്കു പോകാന്‍ നചികേതസ്സ് ഒരുങ്ങി. യമലോകമെന്നു കേട്ടാല്‍ ആരും ഭയപ്പെടും. യമദേവന്‍ എന്നാല്‍ സാക്ഷാല്‍ കാലദേവനാണ്. മരണത്തിന്റെ അധികാരി. അതുകൊണ്ട് യമലോകത്തു പോകാന്‍ ജീവികള്‍ക്കെല്ലാം ഭയമാണ്. എന്നാല്‍ സന്തോഷത്തോടെ യമരാജസന്നിധിയിലേയ്ക്ക് നചികേതസ്സ് പുറപ്പെട്ടു.

ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്. അസംഖ്യം ജീവജാലങ്ങള്‍ പ്രതിദിനം ജനിയ്ക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മരണത്തിന്റെ ദേവത യമരാജനാണ്. ഈ ലോകത്തില്‍ മരിക്കുന്നവരെല്ലാം ഇവിടെനിന്ന് യമലോകത്തെത്തുമെന്നാണ് വിശ്വാസം. ഒരുവന്‍ തന്റെ ജീവിതകാലത്ത് ചെയ്ത കര്‍മ്മങ്ങളുടെ പുണ്യപാപങ്ങള്‍ യമലോകത്തുവച്ച് കണക്കെടുത്തു നോക്കും. സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ പുണ്യവാന്മാരാണ്. അവര്‍ക്ക് സ്വര്‍ഗ്ഗലോകത്ത് സുഖമായി വസിക്കാം. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള പാപികള്‍ നരകത്തില്‍ കിടന്ന് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും.

നചികേതസ്സ് ഭൂമിയില്‍നിന്ന് യമന്റെ കൊട്ടാരത്തിലെത്തി. അപ്പോള്‍ യമരാജാവ് അവിടെയുണ്ടായിരുന്നു. യമരാജന്‍ അപ്പോഴും നല്ലതിരക്കുള്ള ദേവനാണ്. ദിവസവും ധാരാളം ആളുകള്‍ മരിയ്ക്കുന്നതല്ലേ? അത്യാവിശ്യമായിമറ്റെവിടെയോ പോയിരിക്കുകയാണ്.

നചികേതസ്സ് യമന്റെ വരവും പ്രതീക്ഷിച്ച് അവിടെ ഇരുന്നു. യമന്റെ മന്ത്രിമാരും സേവകരുമൊക്കെ വന്നുനോക്കി. കൊള്ളാം. മിടുക്കനായ ഒരു ബ്രാഹ്മണബാലന്‍. ധീരനാണ് നിര്‍ഭയനാണ്. മിടുക്കരും ഭയന്ന് വിറച്ചിരുന്ന ഇവിടെ പ്രസന്നനും ഉന്മേഷവാനുമായി ഒരു ബാലന്‍ വന്നിരിക്കുന്നു. അത്ഭുതം തന്നെ! അധര്‍മ്മം ചെയ്തവരാണ് യമദേവനെ ഭയപ്പെടുന്നത്. സത്യവും ധര്‍മ്മവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് യമകിങ്കരന്മാരെ ഭയപ്പെടേണ്ട കാര്യമില്ല. യമരാജന്‍ മരണത്തിന്റെ മാത്രം ദേവനല്ല. ധര്‍മ്മരാജാവു കൂടിയാണ്. ധര്‍മ്മിഷ്ടരെ അദ്ദേഹം അനുഗ്രഹിക്കും. അധര്‍മികളെ ശിക്ഷിക്കും.

യമന്റെ സേവകര്‍ നചികേതസ്സിനെ പരിചരിക്കുന്നതിനു വേണ്ടി ക്ഷണിച്ചു. യമന്‍ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ സേവകരുടെ അഭ്യര്‍ത്ഥന ആ ബാലന്‍ സ്വീകരിച്ചില്ല. ആദ്യം യമരാജന്‍ വരട്ടെ. അദ്ദേഹത്തിനെ കണ്ടിട്ട് മതി ബാക്കിയെല്ലാം.

നചികേതസ്സ് അവിടെ മൂന്നുദിവസം കാത്തുനിന്നു. ഇതിനിടയില്‍ ആഹാരമൊന്നും കഴിച്ചില്ല. ഒരു തുള്ളി ജലംപോലും കുടിച്ചില്ല. നാലാംദിവസമാണ് യമന്‍ വന്നത്. പൂജാര്‍ഹനായ ഒരു ബ്രാഹ്മണ ബാലന്‍ മൂന്നു ദിവസമായി ഇങ്ങനെ കാത്തുനില്ക്കുന്ന വിവരം യമന്‍ അറിഞ്ഞു. അദ്ദേഹം വല്ലാതെ വ്യസനിച്ചു. കാരണമുണ്ട് നചികേതസ്സ് അപ്പോള്‍ യമന്റെ അതിഥിയാണ്. അതിഥി ദേവനാണ്. യഥോചിതം അതിഥിയെ പൂജിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. പുണ്യഫലങ്ങളൊക്കെ നശിച്ചു പോകും. ധര്‍മ്മരാജന്‍തന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുകയോ? കഷ്ടം തന്നെ!

യമന്‍ നചികേതസ്സിനെ വളര്‍രെ ആദരവോടെ സ്വീകരിച്ചു. ഭക്ഷണപാനീയങ്ങള്‍ നല്‍കി. സേവകരുമായി ചേര്‍ന്ന് ഗംഭീരമായി സല്‍ക്കരിച്ചു. മൂന്നു ദിവസം കാത്തുനില്‍ക്കേണ്ടി വന്നതിലും ആദരിക്കാന്‍ കഴിയാതെപോയതിലും വീണ്ടും വീണ്ടും മാപ്പു യാചിച്ചു. നചികേതസ്സില്‍ സംപ്രീതനായി യമന്‍ പറഞ്ഞു:

“എന്നെ കാണുന്നതിനുവേണ്ടി മൂന്നു ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലേ? ഖേദകരം തന്നെ. അതുകൊണ്ട് പ്രായശ്ചിത്തമായി ഓരോ ദിവസത്തിനും ഒരോന്നുവീതം അങ്ങയ്ക്ക് ഇഷ്ടമുള്ള മൂന്നു വരങ്ങള്‍ സ്വീകരിച്ചുകൊള്ളുക.”

“അല്ലയോ യമധര്‍മ്മരാജാവേ, ഞാന്‍ എന്റെ അച്ഛനെ വിട്ടുപോന്നവനാണ്. അതില്‍ അതീവ ദുഃഖിതനായിരിക്കയാണ് അദ്ദേഹം. എന്നോട് ദേഷ്യവുമുണ്ടാകാം. അദ്ദേഹം ദുഃഖമെല്ലാം മറന്ന് സന്തുഷ്ടനായിത്തീരണം. അങ്ങയുടെ അടുത്തുനിന്ന് മടങ്ങിച്ചെല്ലുന്ന എന്നെ അച്ഛന്‍ തിരിച്ചറിയുകയും സന്തോഷപൂര്‍വ്വം സംസാരിക്കുകയും വേണം. ഇതാണ് ഒന്നാമത്തെ വരമായി ഞാന്‍ ആവശ്യപ്പെടുന്നത്.”

“അങ്ങനെയാവട്ടെ.” യമന്‍ ഒന്നാമത്തെ വരം നല്കി.

“ഇനി രണ്ടാമത്തെ വരമായി എന്തു വേണം?”

“അല്ലയോ യമധര്‍മ്മരാജാവേ, ഭൂമിയിലുള്ള ജീവിതത്തെ അപേക്ഷിച്ച് സ്വര്‍ഗ്ഗജീവിതം വളരെ ശ്രേഷ്ഠമാണ്. ഈ ലോകത്ത് ജീവികള്‍ പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. വിശപ്പ്, ദാഹം, രോഗം, വാര്‍ദ്ധക്യം, മരണം, പലവിധ ദുരിതങ്ങള്‍ എന്നിങ്ങനെ ക്ലേശങ്ങള്‍ ലോകത്ത് ഏറെയാണ്. ദുഃഖപൂര്‍ണ്ണമാണ് ഭൂമിയിലെ ജീവിതം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ഈ വിധ ദുഃഖങ്ങളൊന്നുമില്ല. എല്ലാവരും അവിടെ സുഖമായി വസിക്കുന്നു. അങ്ങനെയുള്ള സ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ യാഗങ്ങളും ഹോമങ്ങളും അനുഷ്ഠിക്കേണ്ടുന്ന അഗ്നിവിദ്യ എനിക്കു പറഞ്ഞു തന്നാലും.”

“അങ്ങനെയാവട്ടെ.” യമന്‍ അഗ്നിവിദ്യ പറഞ്ഞുകൊടുത്തു. അതില്‍ നചികേതസ്സിന്റെ ശ്രദ്ധയും ശുഷ്കാന്തിയും പഠനസാമര്‍ത്ഥ്യവും കണ്ടറിഞ്ഞ യമധര്‍മ്മരാജാവ് വളരെയധികം സന്തുഷ്ടനായി. അദ്ദേഹം അരുളി ചെയ്തു.

“കുട്ടി, നിന്റെ ബുദ്ധിവൈഭവം എന്നെ സന്തുഷ്ടനാക്കിയിരിക്കുന്നു. വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ നിന്നെപ്പോലെ വേണം. നിനക്ക് പ്രത്യേകമായി ഒരു വരം കൂടി ഇതാ നല്‍കുന്നു. സ്വര്‍ഗ്ഗപ്രാപ്തിയ്ക്കുള്ള അഗ്നിവിദ്യ ഇന്നുമുതല്‍ ‘നചികേതാഗ്നി’ എന്നറിയപ്പെടും. വളരെ മനോഹരവും വിചിത്രവുമായ ഈ അപൂര്‍വ്വരത്നമാലയേയും നീ സ്വീകരിക്കുക. ഇതെന്റെ സമ്മാനമാണ്.”

യമന്‍ വിശിഷ്ടമായ തന്റെ രത്നമാല നചികേതസ്സിനു സമ്മാനിച്ചു. “ഇനി മൂന്നാമത്തെ വരം കൂടി ചോദിച്ചു കൊള്ളുക.”

“പ്രഭോ, മനുഷ്യന്‍ മരിച്ചു പോയാല്‍ പിന്നേയും എന്തോ ഒന്ന് അവശേഷിക്കുന്നുണ്ട് എന്നു ചിലര്‍ പറയുന്നു. ഒന്നും അവശേഷിക്കുന്നില്ലന്ന് വേറെ ചിലരുടെ അഭിപ്രായം. ഈ രണ്ട് അഭിപ്രായങ്ങളില്‍ ഏതാണ് സത്യമായിട്ടുള്ളത്? എന്റെ ഈ സംശയത്തിന് ഒരു പരിഹാരം അങ്ങ് എനിക്ക് ഉപദേശിക്കണം. ഇതാണ് ഞാനാഗ്രഹിക്കുന്ന മൂന്നാമത്തെ വരം.”

നചികേതസ്സിന്റെ ചോദ്യം യമനെ വല്ലാതെ വിസ്മയിപ്പിച്ചു. ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു ആഗ്രഹം ആരും ഒട്ടും തന്നെ പ്രതീക്ഷിക്കുകയില്ല. മരണാനന്തര രഹസ്യത്തെക്കുറിച്ചുള്ള ഇവന്റെ ജിജ്ഞാസ പ്രശംസനീയം തന്നെ. പക്ഷേ അതറിയുന്നതിനുള്ള യോഗ്യത ഇവനുണ്ടോ? എത്രയും പരമവും രഹസ്യവുമായിരിക്കുന്ന ആ സത്യങ്ങളെ പറഞ്ഞുകേട്ടാല്‍ ഇവനു മനസ്സിലാക്കാന്‍ കഴിവുണ്ടാകുമോ? ഒന്നു പരീക്ഷിക്കുക തന്നെ.

“നചികേതസ്സേ, നീ ഒരു ചെറിയ കുട്ടിയാണ്. നിന്റെ സംശയം അത്യന്തം സൂക്ഷ്മമാണ് ദേവന്മാര്‍ക്കുപോലും ഇക്കാര്യത്തില്‍ സംശയം തീര്‍ന്നിട്ടില്ല. നിന്നെപ്പോലൊരു കുട്ടിക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരുകാര്യമല്ല ഇത്. അതുകൊണ്ട് ഈ വരത്തെ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും വരം ചോദിക്കൂ. തരാം.”

യമന്റെ വാഗ്ദാനം നചികേതസ്സിനെ തൃപ്തനാക്കിയില്ല.

“പ്രഭോ! ദേവന്മാര്‍ക്കുപോലും ഈ വിഷയത്തില്‍ സംശയം തീര്‍ന്നിട്ടില്ലെന്ന് അങ്ങ് പറയുന്നു. മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടുണ്ടുതാനും. എന്നാല്‍ ഇക്കാര്യം പറഞ്ഞു തരുവാന്‍ അങ്ങയെപ്പോലെ ശ്രേഷ്ഠനായ വേറൊരാളെ ഞാന്‍ കാണുന്നില്ല. മരണത്തിന്റെ ദേവനായ അങ്ങയെക്കാള്‍ യോഗ്യനായി മരണാനന്തരകാര്യങ്ങളെപ്പറ്റിയുള്ള സംശയം പരിഹരിക്കുവാന്‍ കാണുന്നില്ല. ഈശ്വരാനുഗ്രഹത്താല്‍ എനിക്ക് കിട്ടിയിരിക്കുന്ന ഈ സന്ദര്‍ഭം പാഴാക്കുകയില്ല. അതുകൊണ്ട് ഇതൊഴിച്ച് മറ്റുവരമൊന്നും ഞാന്‍ ചോദിക്കുന്നില്ല. എനിക്കാവശ്യവുമില്ല.”

ശ്രദ്ധയും ബുദ്ധിശക്തിയും കഴിവും സാമര്‍ത്ഥ്യവും അറിവുനേടാനുള്ള വ്യാകുലതയും ഉള്ളവര്‍ക്കുമാത്രമേ വിദ്യ സമ്പാദിക്കാനാകൂ. ശിഷ്യന്റെ ഈവിധ യോഗ്യതകള്‍ പരിശോധിക്കേണ്ടത് ഗുരുവിന്റെ കര്‍ത്തവ്യമാണ്. അയോഗ്യരില്‍ ഒരു വിദ്യയും വിളങ്ങുകയില്ല. പരമമായിരിക്കുന്ന രഹസ്യവിദ്യയെ ജിജ്ഞാസുവായ ഉത്തമശിഷ്യനല്ലാതെ ഗുരുക്കന്മാര്‍ ഉപദേശിക്കുകയില്ല. നചികേതസ്സിനെ ശരിക്കും പരീക്ഷിക്കുവാന്‍ യമധര്‍മ്മരാജാവ് നിശ്ചയിച്ചു.

“നചികേതസ്സേ, നിനക്ക് നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്ന പുത്രന്മാരേയും പൗത്രന്മാരേയും തരാം. ആയിരക്കണക്കിന് പശുക്കളേയും കുതിരകളേയും ആനകളേയും തരാം സ്വര്‍ണ്ണം വെള്ളി തുടങ്ങി വിലയേറിയവ എത്ര വേണമെങ്കിലും സ്വീകരിച്ചുകൊള്ളുക. ഭൂമിയില്‍ വലിയൊരു സാമ്രാജ്യം വേണമെങ്കില്‍ അതും ആവശ്യപ്പെട്ടുകൊള്ളുക ഇതെല്ലാം അനുഭവിക്കാന്‍ എത്രകാലം നീ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുകയും ചെയ്യുക!”

“പ്രഭോ, ഇവയൊന്നും, എനിക്കാവശ്യമില്ല!”

“എങ്കില്‍ നീ ധാരാളം ധനവും ദീര്‍ഘായുസ്സും നേടുക. നിന്നെ വിശാലമായ ഒരു സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാക്കാം. മനുഷ്യലോകത്തില്‍ സുഖസാമഗ്രികളെപ്പറ്റി നിനക്ക് ആഗ്രഹമുണ്ടാകാം. അതെല്ലാം നീ വരമായി സ്വീകരിക്കുക. മനുഷ്യര്‍ക്ക് ഒരിക്കലും ലഭിക്കാത്ത ദിവ്യസുന്ദരിമാരെ, തേരിലേറ്റി വാദ്യഘോഷങ്ങളോടുകൂടി നിനക്ക് നല്‍കാം. ഇവരെല്ലാം നിന്നെ എന്നും പരിചരിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നീ എത്രയും സുഖമായി ജീവിക്കുക. മരണത്തെപ്പറ്റിയുള്ള സംശയം വെടിയുക അതിനെപ്പറ്റി സംശയിക്കരുത്. അത്തരം ചോദ്യമോ വരമോ ആവശ്യപ്പെടരുത് ! ഏതൊരാഗ്രഹത്തെയും വിചാരമാത്രയില്‍ ഇഷ്ടം പോലെ അനുഭവിക്കാന്‍ കഴിവുള്ളവനാക്കി നിന്നെ മാറ്റാം.”

ഇങ്ങനെ പലവിധത്തില്‍ നചികേതസ്സിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും നചികേതസ്സ് അതിനൊന്നും വശപ്പെട്ടില്ല. അവന്‍ പറഞ്ഞു.

“അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത് അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല.”

“നചികേതസ്സേ, നിന്റെ മറ്റ് ഏതൊരാഗ്രഹവും ഞാന്‍ സാധിച്ചുതരാം.”

“പ്രഭോ, ഇതല്ലാതെ മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല. ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയില്ല. വിഷമങ്ങളെ അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിരക്തിയും പ്രയാസമാണ്. സകലദേവന്മാര്‍ക്കും ബഹുമാന്യമായ അങ്ങയെ കണ്ടുമുട്ടിയ ഞാന്‍ ധന്യനാണ് ! അങ്ങനെ എനിക്ക് വേണമെങ്കില്‍ ധനവും ജീവിതകാലവും വേണ്ടത്ര നേടാനാകും. എന്നാല്‍ എനിക്കാവശ്യം ആയുസ്സിനും ധനത്തിനും ഉപരിയായ ആത്മജ്ഞാനം മാത്രമാണ്. പ്രഭോ! ജരാമരണങ്ങളില്ലാത്തവരും അനുഗ്രഹശക്തിയോടുകൂടിയവരുമായ അങ്ങയെപ്പോലെയുള്ള ദേവന്മാരുടെ മുമ്പിലെത്താന്‍ സാധിച്ചിട്ട്, പിന്നെ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമിയില്‍വച്ചു തന്നെ സാധിക്കുന്ന സ്വര്‍ണ്ണം, സ്ത്രീ, കുളി, പാട്ട്, വാഹനം, ഭൂമി മുതലായവയെ വരമായി സ്വീകരിക്കാമോ? ഒരിക്കലുമില്ല. മൃത്യുദേവ, മനുഷ്യജീവിതത്തില്‍ മഹത്തായ ഫലത്തെ പ്രദാനം ചെയ്യുന്ന പരലോകവിദ്യയെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും. ആ വിഷയത്തിലുള്ള എന്റെ സംശയങ്ങള്‍ ഇല്ലാതാക്കിയാലും.”

നചികേതസ്സ് തന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചാലും ആത്മവിദ്യ സമ്പാദിക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് നചികേതസ്സ് പിന്മാറുകയില്ലെന്നറിഞ്ഞ യമധര്‍മ്മരാജാവ് അവനില്‍ സന്തുഷ്ടനായിത്തീര്‍ന്നു. പ്രലോഭനങ്ങളേയും പരീക്ഷണങ്ങളേയും അതിജീവിച്ച അവന്‍ ആത്മവിദ്യയ്ക്ക് അധികാരിയാണെന്ന് തെളിയിച്ചു. യമധര്‍മ്മരാജാവ് നചികേതസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ആത്മവിദ്യ പകര്‍ന്നു നല്‍കി അനുഗ്രഹിച്ചു. ശരീരാദികളില്‍ നിന്ന് വേര്‍തിരിക്കുന്നതും എന്നാല്‍ എല്ലാവരുടേയും അന്തര്യാമി ആയിരിക്കുന്നതും ഒരിക്കലും നാശമില്ലാത്തതുമായ ആത്മാവിന്റെ സ്വരൂപവും സത്യത്വവും നചികേതസ്സ് മനസ്സിലാക്കി. ശരീരം നശിക്കുമ്പോഴും ആത്മാവിന് നാശമില്ല. അവിനാശിയായ ആത്മാവ് അവശേഷിക്കുന്നു. എല്ലാവരുടേയും യഥാര്‍ത്ഥസ്വരൂപമായിരിക്കുന്നത് ആത്മാവാണ്. ജീവന്‍മാരുടെ ലക്ഷ്യം ആ ആത്മാവിനെ സാക്ഷാത്കരിക്കുകയുമാണ്. അതിന് ഗുരുക്കന്മാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. യമധര്‍മ്മരാജന്റെ ഉപദേശപ്രകാരം ഏകാഗ്രമനസ്സോടെ എല്ലാം ശ്രദ്ധയോടെ അഭ്യസിച്ചനവികേതസ്സിന് ആത്മസാക്ഷാത്ക്കാരം നേടാനായി.

ഓം തത് സത്
*അവലംബം – കഠോപനിഷത്ത്*

🙏🙏🙏🙏🕉🔥🕉🙏🙏🙏🙏
💦🔅💦🔅💦🔅💦🔅💦🔅💦


 *💥ആറന്മുള കണ്ണാടി💥*

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്നപ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി റ നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസംഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് [ൈ. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ഇതിന്റ  മറ്റൊരു പ്രത്യേകത  മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് ആറ് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. 
ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു.

600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രപുനർനിര്‍മാണത്തിനും പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് തിക്കിനാം പള്ളില്‍ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വബ്രാഹ്മണ സമൂഹത്തില്‍പെട്ടവരാണ് ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്.
സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്‍െറ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയിലാണ് തൊടുന്നതെങ്കില്‍ വിരലുകള്‍തമ്മില്‍ മുട്ടുംവിധമാവും അത്. ആറന്മുളക്കണ്ണാടിയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്‍െറ പ്രത്യേകത. ഒന്നര ഇഞ്ചുമുതല്‍ ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് വലുപ്പമേറിയ കണ്ണാടികള്‍വരെ നിര്‍മിച്ചു നല്‍കും

ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു.

 രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു
ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്. അനുപാതത്തിലെ നേരിയ പിഴവു പോലും കണ്ണാടിയെ വെറും ലോഹക്കഷണം മാത്രമാക്കും. പണിശാലകളിലെ രഹസ്യമുറിയിലാണ് ലോഹക്കൂട്ടിനുള്ള അനുപാതനിര്‍ണയം നടക്കുന്നത്. അവിടം നിരോധിത മേഖലയാണ്. നിര്‍മിക്കേണ്ട കണ്ണാടികളുടെ എണ്ണവും വലുപ്പവും കണക്കാക്കി ചെമ്പും വെളുത്തീയവും അനുപാതം അനുസരിച്ച് ത്രാസില്‍ തൂക്കിയെടുത്ത് ചെറുകഷണങ്ങളാക്കി പണിക്കാര്‍ക്ക് ഉരുക്കാന്‍ നല്‍കും. പണിശാലയുടെ ഉടമയാണ് തന്ത്രപ്രധാനമായ ഈ രഹസ്യകൃത്യം നടത്തുന്നത്. പണിക്കാര്‍ക്ക്, ലോഹക്കഷണങ്ങള്‍ ഉരുക്കി അച്ചിലൊഴിച്ച് ഉറയുമ്പോള്‍ ഉരച്ച് മിനുക്കിയെടുക്കുന്ന പണിയാണുള്ളത്.🙏
ഗജേന്ദ്രമോക്ഷം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 സ്വയംഭൂവായ മനുവിന്റെ വംശത്തിലുണ്ടായ ഇന്ദ്രദ്യുമ്ന രാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. വിഷ്ണുഭക്തനായ ഇദ്ദേഹം വാര്‍ധക്യമായപ്പോള്‍ മൂത്തമകനു രാജ്യം നല്കി, മലയാദ്രിയില്‍ തപസ്സിനുപോയി. ഒരുദിവസം ധ്യാനനിഷ്ഠനായിരിക്കേ അഗസ്ത്യമഹര്‍ഷി വന്നത് ഇന്ദ്രദ്യുമ്നന്‍ അറിഞ്ഞില്ല. തന്നെ നിന്ദിച്ചുവെന്നു ധരിച്ച് മഹര്‍ഷി ഇന്ദ്രദ്യുമ്നനെ ആനയായിപ്പോകട്ടെ എന്ന് ശപിച്ചു. രാജാവ് ശാപമോക്ഷത്തിനായി പ്രാര്‍ഥിച്ചു. വിഷ്ണു അവതരിച്ച് ആനയെ തലോടുമ്പോള്‍ മോക്ഷം പ്രാപിക്കുമെന്ന് അരുളിച്ചെയ്തിട്ട് അഗസ്ത്യന്‍ മറഞ്ഞു. ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്‍ അനേകവര്‍ഷം കാട്ടില്‍ അലഞ്ഞുനടന്നു. ഒരിക്കല്‍ ത്രികൂടാചലത്തിലെ സരസ്സില്‍നിന്നു വെള്ളം കുടിക്കുമ്പോള്‍ ഒരു മുതല ആനയുടെ കാലില്‍ പിടികൂടി. പിടി വിടുവിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. ആയിരം വര്‍ഷം ആനയ്ക്ക് അതേ നിലയില്‍ നില്ക്കേണ്ടി വന്നു. ഇന്ദ്രദ്യുമ്നന്‍ വിഷ്ണുഭജനവും തുടങ്ങി. (ഇന്ദ്രദ്യുമ്നനെ പിടികൂടിയ മുതല ശാപവശഗനായ ഹൂഹൂ എന്ന ഗന്ധര്‍വനായിരുന്നു. അയാള്‍ കുറെ അപ്സരസ്ത്രീകളുമായി ആ സരസ്സില്‍ കുളിക്കുമ്പോള്‍ തൊട്ടടുത്ത് തപസ്സു ചെയ്തിരുന്ന ദേവലന്‍ എന്ന മഹര്‍ഷിക്ക് ശല്യമായി. ഗന്ധര്‍വന്‍ മുതലയായിപ്പോകട്ടെ എന്ന് ദേവലന്റെ ശാപമുണ്ടായി. ഈ മുതലയാണ് ഗജേന്ദ്രനെ പിടികൂടിയത്.)
വിഷ്ണു പ്രത്യക്ഷനായി ചക്രായുധംകൊണ്ട് മുതലയെക്കൊന്ന് ഗജേന്ദ്രനെ രക്ഷിച്ചു. വിഷ്ണുവിന്റെ കരസ്പര്‍ശമേല്ക്കേ ആന ഇന്ദ്രദ്യുമ്നനായി മാറി മോക്ഷം പ്രാപിച്ചു. ഹൂഹൂ എന്ന ഗന്ധര്‍വനും അതുപോലെ മോക്ഷം കിട്ടി. (ഭാഗവതം അഷ്ടമസ്കന്ധത്തില്‍ ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം).

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
🔱❉നിര്‍മ്മാല്യവും വാകച്ചാര്‍ത്തും❉🔱


"നിര്‍മ്മാല്യം" അതിന്റെ പദപ്രയോഗം കൊണ്ടും "വാകച്ചാര്‍ത്ത്" അതിന്റെ ഉദ്ദേശ്യലക്ഷ്യം കൊണ്ടും മനുഷ്യമനസ്സിലെ പാപവാസനയെ കഴുകി നിര്‍മ്മലമാക്കുന്നതാണ്.
എല്ലാവരും കരുതുന്നത് നിര്‍മ്മാല്യം മലിനതകളില്ലാത്ത നിര്‍മ്മലമായ പ്രഥമദര്‍ശനം എന്നാണ്. അഥവാ ആദ്യമായി ശ്രീകോവില്‍ തുറക്കുമ്പോള്‍ നാം ബിംബത്തെ കാണുകവഴി നമ്മുടെ മലിനതകള്‍ ഇല്ലാതാവുന്നു എന്നാണ്.

എന്നാല്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ നിര്‍-മാല്യം എന്നാല്‍ മാലകളും ചാര്‍ത്തുകളുമെല്ലാമഴിച്ചുമാറ്റി പൂര്‍ണ്ണബിംബം തനിയേ കാണുന്നതാണ് നിര്‍മ്മാല്യം.
ആദ്യത്തെ ദര്‍ശനത്തിന് നടതുറപ്പ് എന്നാണ് സാധാരണ പറയുന്നത്.

ഈ നട തുറക്കുമ്പോള്‍ തലേദിവസത്തെ അത്താഴപൂജയും ശയനവും കഴിഞ്ഞ് ദേവന്‍ ഉറക്കത്തില്‍ നിന്നുണരുന്ന ഉറക്കച്ചടവോടെ ഇരിക്കുകയാണ്.

ദേവനെ/ദേവിയെ ഉറക്കിയ യോഗനിദ്രാശക്തി വിട്ടുമാറുന്നതേയുള്ളൂ. ശംഖിന്റെയും മണിനാദത്തിന്റെയും ഒപ്പം പൂജാരി നട തുറക്കുമ്പോള്‍ തലേന്നു ചാര്‍ത്തിയ മാല്യാഭരണങ്ങള്‍ ഒരു മയക്കത്തിന്റെയോ വാടലിന്റെയോ പ്രതീതിയില്‍ നില്‍ക്കുകയാണ്.

സൃഷ്ടിയുടെ ആരംഭത്തിനു മുമ്പുള്ള ബ്രഹ്മത്തിന്റെ സഗുണനിരാകാരഭാവമാണ് അഥവാ വ്യക്താവ്യക്തരൂപമാണിവിടെ.
ഇവിടെ മാലിന്യങ്ങള്‍ പ്രകൃതിയുടെ ആവരണമാണ്.
പ്രഥമ ദര്‍ശനസമയത്ത് വേദസൂക്തങ്ങള്‍ ജപിച്ചുകാണ്ടുവേണം തൊഴാന്‍ എന്നാണ്. മാത്രമല്ല ദര്‍ശനം ചെയ്യുന്നവര്‍ കൈയ്യില്‍ പൂക്കളേന്തി സ്വാഗതാര്‍ഹം ശ്രീകോവില്‍പ്പടിയിലേക്ക് ഇടുകയും വേണം.
(ഇത് പലേടത്തും നടത്താറേയില്ല.)

ക്ഷേത്രം തുറന്ന് പൂജാരി ദേവചൈതന്യത്തെ ഉണര്‍ത്തി ഉത്ഥാപനം ചെയ്യുന്നു .
(അതില്‍ ഉത്തിഷ്ഠ എന്ന വാക്കുണ്ട്. ഹേ ദേവാ ഉണരൂ. കര്‍മ്മത്തിനു തയ്യാറാകൂ എന്നതത്രേ.)
ഉത്ഥാപനത്തിനുശേഷം സ്വാഗതം, ആസനം, ശോധനം, പാദ്യര്‍ഘ്യാചമനീയങ്ങള്‍.

ശേഷം സ്‌നാനശാലയിലേക്ക് പ്രവേശനം.
വസ്ത്രാഭൂഷണാദിമോചനം അഥവാ വസ്ത്രം, ആഭരണം, പുഷ്പമാല്യം ഇവ മാറ്റല്‍.
ഇതാണ് "നിര്‍മ്മാല്യദര്‍ശനം"*.
മാലകള്‍ നീക്കികഴിയുമ്പോള്‍ പൂര്‍ണ്ണബിംബതേജസ്സ് കാണുന്നു. ദേഹം പൂര്‍ണ നഗ്നമാണ് എന്നു സങ്കല്‍പം. ബ്രഹ്മം മറകൂടാതെയിരിക്കുമ്പോള്‍ ചൈതന്യം കൂടുതല്‍ പ്രസരിക്കുകയാണ്. ആകയാല്‍ നിര്‍മ്മാല്യദര്‍ശനം പുണ്യമാണ്.

അവ്യക്താവസ്ഥയില്‍ നിന്നും സഗുണനിരാകാരാവസ്ഥയില്‍ നിന്നും നിര്‍ഗ്ഗുണസാകാര അവസ്ഥയിലേക്ക്, അഥവാ ഗുണമുണ്ട് രൂപമില്ല എന്ന അവസ്ഥയിലേക്ക് ബ്രഹ്മം വ്യക്തമാക്കപ്പെടുകയാണ്.
പിന്നീടുവേണം സൃഷ്ടിക്കുവേണ്ടി ഗുണവും രൂപവുമുള്ളവനാകാന്‍. ദേവനെ അങ്ങനെയാക്കലാണ് വാകച്ചാര്‍ത്തും സ്‌നാനവും.
സ്‌നാനാര്‍ത്ഥം എണ്ണയാടുന്നു. സാധാരണ എള്ളെണ്ണയാണുപയോഗിക്കുന്നത്. എണ്ണ വീഴുമ്പോഴേക്കും ബിംബം കൂടുതല്‍ തേജസ്സാര്‍ന്നുവരുന്നു. ഈ എണ്ണയെ കളയുവാനുള്ള ദ്രവ്യമത്രേ വാകപ്പൊടി. പയറുപൊടിയും ഉപയോഗിക്കും.
നെന്മേനി വാക എന്ന അത്യുത്തമ വൃക്ഷത്തിന്റെ ഇലയാണ് പൊടിച്ചെടുക്കുന്നത്. അതാണ് നെന്മേനിവാകച്ചാര്‍ത്ത്. സാധാരണ വാകയിലയാണെങ്കില്‍ വാകച്ചാര്‍ത്ത്.

എണ്ണ പുരട്ടിയ ശിലയിലേക്ക് വാകപ്പൊടി നന്നായി വിതറുന്നു. അതൊരു മനോഹരമായ കാഴ്ചയാണ്. ശേഷം ഇഞ്ചയുപയോഗിച്ച് മെഴുക്കിളക്കി കഴുകിക്കളയുന്നു.

➖➖➖➖➖➖➖➖
*എത്ര തിരിയിട്ട് വിളക്ക് കൊളുത്തണം?*

ഏകവർത്തിർമ്മഹാവ്യാധിർ-
ദ്വിവർത്തിർമ്മഹദ്ധനം:
ത്രിവർത്തിർമ്മോഹമാലസ്യം
ചതുർവ്വർത്തിർദ്ദരിദ്രതാ
പഞ്ചവർത്തിസ്തു ഭദ്രം സ്യാ -
ദ്വിവർത്തിസ്തു സുശോഭനം.

ഒരു തിരിയിട്ട് വിളക്ക് കത്തിച്ചാൽ രോഗം ഫലം, രണ്ട് തിരിയിട്ട് കത്തിച്ചാൽ ധനലാഭം, മൂന്ന് തിരിയിട്ട് കത്തിച്ചാൽ കുടുംബത്തിൽ അലസത, നാല് തിരി ദാരിദ്ര്യം ഉണ്ടാക്കും അഞ്ച് തിരി ഐശ്വര്യമുണ്ടാക്കും.
എന്നാണ് ആചാര്യൻമാർ പറഞ്ഞിട്ടുള്ളത്...

ഒരു തിരിയിട്ട് കത്തിച്ചാൽ രോഗം വരുമോ എന്ന് ചോദിച്ചാൽ.. ഇല്ല. കത്തിച്ചില്ലെങ്കിലും രോഗം വരില്ല. വിളക്ക് കത്തിക്കാത്ത എത്രയോ ഭവനങ്ങൾ ഉണ്ട്. നിത്യവും രണ്ടോ അഞ്ചോ തിരിയിട്ട് വിളക്ക് കത്തിക്കുന്ന ഭവനങ്ങളിലും രോഗങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നില്ലേ.. പിന്നെ എന്തിനാണ് പണ്ടുള്ളവർ ഇങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചാൽ... എന്തെങ്കിലും കാര്യമുണ്ടാവും എന്നേ ഉത്തരമുള്ളൂ.

എങ്ങനെ തിരിയിടണം.?
രണ്ട് തിരിയിടുന്നതാണ് നല്ലത്. ഒന്ന് കിഴക്കോട്ടും ഒന്ന് പടിഞ്ഞാറും ഇട്ട് കത്തിക്കണം.
(ഒരു തിരി മാത്രമിട്ടാൽ ഒരു ഭാഗത്ത് നിഴല് വരും.. 2 തിരിയിട്ട് കത്തിച്ചാൽ എല്ലാ ഭാഗത്തും പ്രകാശം എത്തും)

അഞ്ച് തിരിയിട്ടാണ് കത്തിക്കുന്നതെങ്കിൽ.. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗത്തേക്ക് ഓരോ തിരിയും വടക്ക് കിഴക്കായി ഒരു തിരിയും ഇട്ട് കത്തിക്കണം.

സന്ധ്യാ ദീപം കാണുമ്പോൾ ഉള്ള പ്രാർത്ഥനാ ശ്ലോകം:

"ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം
മമ ദു:ഖവിനാശായ
സന്ധ്യാദീപം നമോ നമ"
(ശത്രു വിനാശായ എന്നും കണ്ടിട്ടുണ്ട് )

ഏത് എണ്ണ?
വീടുകളിൽ എള്ളെണ്ണ ഉത്തമം.. നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം.

നിലത്ത് വെക്കാമോ?
പാടില്ല എന്ന് പറയുന്നു.. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നിലവിളക്ക് പലകയിലോ താലത്തിലോ വെക്കാം.

തിരിവയ്ക്കുവാൻ വെട്ടില്ലാത്ത ഒഴുക്കൻ വിളക്കാണ് വേണ്ടത്. കൃത്യമായ അകലത്തിൽ വെട്ട്, നാക്ക് ഉള്ള വിളക്ക് ലക്ഷണയുക്തം അല്ല. തിരിയിടുമ്പോൾ ദിക്കു തിരിക്കാൻ വെട്ടില്ലാത്ത വിളക്കിൽ എളുപ്പമാകും. വിശേഷ ദിവസങ്ങളിൽ 5, 7,9, ഇങ്ങനെ തിരിയിട്ടു കത്തിയ്ക്കാം. എന്തായാലും രണ്ടു തിരിയാണ് കൂടുതൽ വൃദ്ധികരം.

ഇനി അൽപം ജോതിഷ കാര്യം:

സ്നേഹോയ സ്യേഹ ദേഹോ ഭവതി = എണ്ണ -ദ്ദേഹമായി ഭവിക്കുന്നു
പാത്രം ഗേഹം = വിളക്കിലെ എണ്ണ കൊള്ളുന്ന പാത്രം/വിളക്ക് വീടിനെ പ്രതിനിധാനം ചെയ്യുന്നു
തദുദ രേവർത്തി നീ വർത്തി രാത്മാ = അതിനുള്ളിൽ വർത്തിക്കുന്ന വർത്തി / തിരി - ആഗൃഹത്തിലെ ആത്മാക്കളെ / അംഗങ്ങളെ പ്രതിനിധീകരിക്കുന്നു
 ജ്വാലാ ചായു-ജ്വാല ആയുസ്സിനെയും
തദീയേ വിമലമലിന തേ സൗഖ്യ ദു:ഖേ ക്രമേണ = അതിലെ വിമല,മലിനതകൾ ക്രമേണ സുഖദു:ഖങ്ങളയും
 (എണ്ണയിലെത്- ദേഹത്തിന്റെയും, തിരിയുടെ ആളുകളുടെ സ്വഭാവ ഗുണം തുടങ്ങിയവയും, പാത്രത്തിന്റെത് വീടിന്റെയും എന്നിറയണം )
മൃദു പരുഷ ഗുണൗ= മന്ദമാരുതനും ശക്തമായ
സമീര =കാറ്റുകൾ
ബന്ധു ശത്രുസ്വരൂപാ:
പ്രഷ്ടു:- പ്രഷ്ടാവിന്റെ
വൃത്തം = കഥകളെ / അനുഭവങ്ങളെ
ദേവതാത്മാ = ദേവതാത്മാവായ
സദീപ: = ആ ദീപം
പ്രായേണ = മിക്കവാറും
പിശു നയതി=
സൂചിപ്പിക്കുന്നു
പ്രശ്ന സ്ഥലത്തെവിളക്ക് നോക്കി
(ഇത് ജ്യോൽസ്യന്മാർക്ക് ഫലം പറയാനാണ്)

നിത്യമായി കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോ തിരിയിട്ട് കത്തിക്കാം

സാധാരണ സന്ധ്യ കഴിഞ്ഞാൽ വിളക്കു വീശി കെടുത്തി ലോകാഗ്നിയാക്കണം (എണ്ണയിൽ മുക്കി അണക്കരുത്. താഴോട്ട്അടിച്ച് കെടുത്തുകയും അരുത്

തൂക്കവിളക്കിനും ഇപ്പറഞ്ഞതൊക്കെ ബാധകം. തൂക്ക് വിളക്ക് സാധാരണയായി വീടുകളിൽ ഉപയോഗിച്ച് കാണാറില്ല. ഉപയോഗിക്കുന്നത് കൊണ്ട് ദോഷവുമില്ല.
ക്ഷേത്രപാലകൻ

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

ഗ്രാമങ്ങളും നഗരങ്ങളും രക്ഷിക്കാന്‍ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹമാണ് ക്ഷേത്രപാലകൻ. ശിവന്റെ അംശമാണ് ഈ ദേവനെന്ന് സങ്കല്പിക്കപ്പെടുന്നു. മൂന്നുകണ്ണുള്ള ഒരു വലിയ വിഗ്രഹമാണിത്. സാത്വികവും രാജസവും താമസവുമായ രൂപങ്ങളുണ്ട്. രണ്ടോ നാലോ ആറോ എട്ടോ കൈകളുള്ള രൂപങ്ങള്‍ ചിലയിടങ്ങളില്‍ കാണാം. ക്ഷേത്രപാലന്മാര്‍ കൈയില്‍ ശൂലമേന്തിക്കൊണ്ട് നില്ക്കുന്നവരായി പ്രതിഷ്ഠിക്കപ്പെടണമെന്ന് അഗ്നിപുരാണത്തില്‍ (51-ാം അ.) പറയുന്നു.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
*ശിശുവിൻറെ നാവിൽ എന്തിനാണ് നമ്മൾ*
 *ഓം  🕉* *എന്നെഴുതുന്നത് ?*

 *ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ?*

 *ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?*


   *ശിശുവിൻറെ നാവിൽ ' ഓം  ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ  ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു*

 തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം.''
 *നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം*.

*ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം.*

ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

*ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്*.


ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്.

 *ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്.  ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.*

     *കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു.  കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു*. 

*മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച്  പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്,  ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം*.

*കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ്  നൽകേണ്ടത് എന്നും പറയുന്നു.*

 കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു.  ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു.
കോസലം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

ഇന്ത്യയിലെ 16 പ്രാചീന മേഖലകളില്‍ ഒന്നാണ് കോസലം. ഗൗതമബുദ്ധന്റെ കാലത്തിനും മുമ്പ് ഭാരതത്തില്‍ പ്രാബല്യത്തിലിരുന്ന ഒരു ജനപദമാണിത്. 'കോശലം' എന്നും പരാമര്‍ശിക്കപ്പെട്ടുകാണുന്നു. പാണിനിയുടെ അഷ്ടാധ്യായി, ഭാഗവതപുരാണം, വിഷ്ണുപുരാണം, രാമായണം, മഹാഭാരതം ബുദ്ധമതതത്ത്വങ്ങളുള്‍ക്കൊള്ളുന്ന ത്രിപിടകം എന്നീ മഹദ്ഗ്രന്ഥങ്ങളിലൊക്കെ കോസലത്തെപ്പറ്റി പരാമര്‍ശമുണ്ട്. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ കോസലത്തെ സരയൂനദീതീരത്തുള്ള ധനധാന്യസമ്പന്നമായ മഹാജനപദമായി വിവരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത്, ആര്യാവര്‍ത്തത്തിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ഇത്. പശ്ചിമ പാഞ്ചാലം, കിഴക്ക് സദാനീരാനദി, വിദേഹരാജ്യം, തെക്ക് തമസാ ഗോമതി-സ്യന്ദികാനദികള്‍ സംഗമിച്ചുണ്ടായിട്ടുള്ള ജലാശയം എന്നിവയായിരുന്നു കോസലത്തിന്റെ അതിര്‍ത്തികള്‍. തെക്കേ അതിര് ഭാഗികമായി ഗംഗാനദിയോളം വ്യാപിച്ചിരുന്നു. ബുദ്ധകാലഘട്ടത്തിലെ ശാക്യ-മല്ല-കോലിയ-മൌര്യസാമ്രാജ്യങ്ങളിലോരോന്നും കോസലവുമായി അതിര്‍ത്തി പങ്കിട്ടിരുന്നു. അയോധ്യ (സാകേതം), ശ്രാവസ്തി, കപിലവാസ്തു, സേതവ്യ, രാമഗ്രാമം, പിപ്പലിവനം, കുശിനാരാ, പാവാ എന്നിവയായിരുന്നു രാജ്യത്തെ മുഖ്യ നഗരാധിവാസങ്ങള്‍. സരയൂ, കുകുസ്ഥം (ഘാഘി), മഹി, സുന്ദരിക (സ്യന്ദിക), ബാഹുക എന്നിവയാണ് കോസലത്തെ പ്രധാന നദികള്‍. മഹാവനം, ജേതവനം, അന്ധകവനം, കണ്ടകവനം എന്നീ വിസ്തൃതങ്ങളായ ഘോരവനങ്ങള്‍ കോസലത്തിലുണ്ടായിരുന്നു.
'സൂര്യ'രാജവംശ ചരിത്രത്തില്‍ കോസലത്തിന്റെ സ്ഥാനം അതിപ്രധാനമാണ്. മനുപുത്രനായ ഇക്ഷ്വാകുവിലാണ് ഈ പരമ്പരയുടെ തുടക്കം. അയോധ്യ ആസ്ഥാനമാക്കി ഭരണമാരംഭിച്ച ഇദ്ദേഹം തന്റെ സാമ്രാജ്യം ഏറെ വിപുലീകരിച്ചു. മനു പണികഴിപ്പിച്ചതാണ് കോസലനഗരം. ഇതിന് 12 യോജന നീളവും മൂന്ന് യോജനവീതിയുണ്ടായിരുന്നു. ഇക്ഷ്വാകുവിന്റെ പൗത്രന്മാര്‍ മേരുവിനും വടക്ക് അധിനിവേശം വ്യാപിപ്പിച്ചതായി പുരാണങ്ങളില്‍ സൂചനയുണ്ട്. സൂര്യവംശചക്രവര്‍ത്തിയായിരുന്ന മാന്ധാതാവിന്റെ പുത്രന്‍ പുരുകൃസ്നന്റെ കാലത്ത് കോസലത്തിന്റെ അതിര്‍ത്തി തെക്ക് നര്‍മദാ നദിയോളം വ്യാപിച്ചിരുന്നു. എന്നാല്‍ പുരുകൃസ്നന്റെ പിന്‍ഗാമികളുടെ കാലം കോസലത്തിന് അധഃപതനത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളായിരുന്നു. തെക്കുനിന്നുള്ള ഹേഹയ രാജാക്കന്മാരായ കൃതവീര്യന്റെയും കാര്‍ത്തവീര്യാര്‍ജുനന്റെയും ആക്രമണത്തില്‍ ഉത്തരേന്ത്യയിലെ ഇതര രാജ്യങ്ങളോടൊപ്പം കോസലത്തിന്റെ പ്രതാപത്തിനും മങ്ങലേറ്റു; വനത്തിലേക്കോടിപ്പോയ കോസലരാജാവ് അപമൃത്യുവിനിരയായി. എന്നാല്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്ന സഗരന്‍, രാജ്യം വീണ്ടെടുക്കുകയും അശ്വമേധയാഗം നടത്തി തന്റെ ശക്തി ഉറപ്പിക്കുകയും ചെയ്തു. രൂക്ഷമായ വരള്‍ച്ചയും ക്ഷാമവുംമൂലം വലഞ്ഞ കോസലവാസികളുടെ രക്ഷയ്ക്കായി സഗരപുത്രനായ ഭഗീരഥനാണ് ഗംഗയെ വഴിമാറ്റിക്കൊണ്ടുവന്ന് കോസലത്തിലൂടെ ഒഴുക്കിയത് എന്നാണ് വിശ്വാസം.
ഭഗീരഥന്റെ പിന്‍മുറക്കാരില്‍ പ്രശസ്തനായിരുന്ന രഘുവിന്റെ പൗത്രനായ ദശരഥന്റെ കാലത്ത് കോസല രാജധാനിയായിരുന്ന അയോധ്യ ഏത് ആധുനിക നഗരത്തോടും കിടപിടിക്കാന്‍പോന്നവിധം പരിഷ്കൃതമായിരുന്നതായാണ് വാല്മീകിരാമായണം പ്രസ്താവിക്കുന്നത്. ശ്രീരാമന്റെ ഭരണകാലം കോസലത്തിന്റെ സുവര്‍ണകാലഘട്ടമായി കരുതപ്പെടുന്നു. രാമന്‍, തന്റെയും സഹോദരന്മാരുടെയും പുത്രന്മാര്‍ക്ക് രാജ്യം തുല്യമായി പങ്കിട്ടു നല്കിയതോടെ കോസലസാമ്രാജ്യം ഇല്ലാതായി.
മഹാഭാരതകാലത്തെ കോസലരാജാവായിരുന്ന ബൃഹദ്വലന്‍ കൗരവപക്ഷത്തുചേര്‍ന്ന് യുദ്ധം ചെയ്യവേ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടതായി പ്രസ്താവിച്ചിരിക്കുന്നു. ഗൗതമബുദ്ധന്റെ കാലത്തിനു തൊട്ടുമുമ്പുള്ള ശതകങ്ങളില്‍ രാജ്യവിസ്തൃതി ലാക്കാക്കി ഉത്തരഭാരതത്തിലെ 16 ജനപദങ്ങളും പരസ്പരം കലഹിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തുപോന്നു. ഈ മത്സരങ്ങളില്‍ അന്തിമവിജയം മഗധയ്ക്കായിരുന്നു. പ്രസേനജിത്തിന്റെ ഭരണകാലത്ത് കോസലം സാമാന്യമായ വ്യാപ്തിയും അഭിവൃദ്ധിയും നേടിയിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ശാക്യന്മാരെ കൂട്ടക്കൊലചെയ്തത് സമീപരാജ്യങ്ങളുടെ ശത്രുത ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് കോസലത്തിന്റെ അധീനദേശങ്ങള്‍ ഒന്നൊന്നായി ആക്രമണകാരികള്‍ കൈവശപ്പെടുത്തുകയും കോസലത്തിന്റെ സ്വതന്ത്രരാജ്യമെന്ന പദവിപോലും താമസംവിനാ നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇവിടം നന്ദ-മൗര്യ-ശൃംഗ-ഗുപ്ത-ഹര്‍ഷ-പ്രതീഹാരസാമ്രാജ്യങ്ങളുടെ അധീനപ്രദേശമായിക്കഴിഞ്ഞു.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
കൗസല്യ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഉത്തരകോസലത്തിലെ രാജാവായ ഭാനുമാന്റെ പുത്രിയാണ് കൗസല്യ. ഇക്ഷ്വാകു വംശരാജാവായ ദശരഥന്റെ പ്രഥമ പത്നിയും ശ്രീരാമന്റെ മാതാവുമാണ്.
കൗസല്യയില്‍ ദശരഥന് ശാന്ത എന്ന പുത്രി ജനിച്ചു. അതിനുശേഷം വളരെക്കാലം ദശരഥന് സന്താനഭാഗ്യമുണ്ടായില്ല. പുത്രലാഭത്തിനായി രാജാവ് കൈകേയിയെ ദ്വിതീയ പത്നിയായി വരിച്ചെങ്കിലും ഫലം സിദ്ധിക്കാത്തതിനാല്‍ നിരാശനായിത്തീര്‍ന്ന രാജാവ് മൂന്നാമത് സുമിത്രയെ ക്കൂടി പരിണയിച്ചു. എന്നിട്ടും പുത്രഭാഗ്യം ലഭിച്ചില്ല. പുണ്യകര്‍മങ്ങള്‍ പലതും ചെയ്തു നോക്കി. ഒടുവില്‍ പുത്രകാമേഷ്ടി യാഗം നടത്തിയതിന്റെ ഫലമായി കൗസല്യയില്‍ ശ്രീരാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്മണ-ശത്രുഘ്നന്മാരും ജനിച്ചു.
ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ തീരുമാനിച്ചപ്പോള്‍ കൗസല്യയുടെ ഹൃദയം അഭിമാനപൂരിതമായി. പക്ഷേ, ആഹ്ളാദം അധികനേരം നീണ്ടു നിന്നില്ല. കൈകേയിയുടെ ദുശ്ശാഠ്യത്തിനു വഴങ്ങി രാജാവ് രാമനെ വനവാസത്തിനു നിയോഗിച്ചു. കൗസല്യയ്ക്ക് രാമനോടുള്ള സ്നേഹവും വാത്സല്യവും അളവറ്റതായിരുന്നു. പരമസാധ്വിയായ കൗസല്യ ദുസ്സഹമായ പുത്രവിയോഗം ഏറെക്കാലം അനുഭവിക്കുകയുണ്ടായി.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

സോപാന സംഗീതം


  നമ്മുടെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി മൂന്ന്, അഞ്ച്, ഒമ്പത്, പത്ത്  എന്നീ ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര മതിൽ കെട്ടിനകത്തെ വേദിയിൽ സോപാന സംഗീത സദസ് ഉണ്ടല്ലോ. അതു കൊണ്ടു തന്നെ കുറച്ചു കാര്യങ്ങൾ കൊട്ടിപ്പാടി സേവ അഥവാ സോപാന സംഗീത മെന്നതിനെ കുറിച്ച് ചേർക്കുകയാണ്.

വാദ്യം വായിച്ചും സ്തോത്ര കീര്‍ത്തനങ്ങള്‍ പാടിയും ദേവീദേവന്മാരെ സേവിക്കുന്ന സമ്പ്രദായമാണ് കൊട്ടിപ്പാടി സേവ. ഇതിന് ഇടയ്ക്ക എന്ന വാദ്യമാണ് വായിക്കാറുള്ളത്. അതതു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്‍ത്തികളായ ദുര്‍ഗ, ഭദ്രകാളി, ശിവന്‍, വിഷ്ണു, ശാസ്താവ് മുതലായ ദേവീദേവന്മാരെക്കുറിച്ച് ഭക്തകവികള്‍ നിര്‍മിച്ചിട്ടുള്ള സ്തുതികളും കീര്‍ത്തനങ്ങളുമാണ് പാടുന്നത്. ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ എന്നു തന്നെ ചില ദിക്കില്‍ പറയാറുണ്ട്.
 ചെണ്ട, ഇടയ്ക്ക, ചേങ്ങില, പാണി, ശംഖ് ഇവയാണ് ക്ഷേത്രങ്ങളിലെ പ്രധാന വാദ്യങ്ങള്‍. പൂജക്കൊട്ടിന് ചെണ്ടയോ ഇടയ്ക്കയോ വേണം. ചേങ്ങില താളത്തിനുള്ളതാണ്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ദീപാരാധനയുടെ അവസാനത്തിലും ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിലും അതുപോലുള്ള ചില അപൂര്‍വ സന്ദര്‍ഭങ്ങളിലും ശംഖു വിളിക്കുന്നു. ശ്രീഭൂതബലിക്ക് പാണികൊട്ടുക പ്രധാനമാണ്.
മാരാന്മാരുടെ മുഖ്യവാദ്യം ചെണ്ടയാണെങ്കിലും പൂജക്കൊട്ടില്‍ ഇടയ്ക്കയ്ക്കു പ്രാധാന്യം കൂടും. ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ കഴിഞ്ഞിട്ടേ മേളം പതിവുള്ളൂ.
കൊട്ടുന്ന ആള്‍തന്നെ പാടുന്നു എന്നുള്ളത് കൊട്ടിപ്പാടിസ്സേവയുടെ പ്രത്യേകതയാണ്. ഒരാള്‍ കൊട്ടുകയും മറ്റൊരാള്‍ ചേങ്ങിലയില്‍ താളം പിടിച്ചു പാടുകയും ചെയ്യുന്ന പതിവും ഉണ്ട്.
താളങ്ങളുടെയും രാഗങ്ങളുടെയും കാര്യത്തില്‍ ചില സമയവ്യവസ്ഥകളും മറ്റുമുണ്ട്. അതിപ്രസിദ്ധങ്ങളായ ചില താളങ്ങളും രാഗങ്ങളും മാത്രമേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഉപയോഗിക്കാറുള്ളൂ. 'നളത്ത്' എന്ന പഴയൊരു രാഗം കൊട്ടിപ്പാടിസ്സേവയില്‍ നിലനിന്നുകാണുന്നുണ്ട്.
ആദ്യം കൂറു കൊട്ടി ഗണപതിയെയും സരസ്വതിയെയും കുറിച്ചുള്ള മംഗളഗാനങ്ങള്‍ പാടിയതിനു ശേഷം അതതു ക്ഷേത്രത്തിലെ ദേവീദേവന്മാരെക്കുറിച്ചുള്ള സ്തുതികള്‍ പാടുന്നു. അഷ്ടപദി ഗീതങ്ങള്‍ക്ക് കൊട്ടിപ്പാടിസ്സേവയില്‍ വലിയ സ്ഥാനമുണ്ട്. ക്ഷേത്രസോപാനങ്ങളില്‍ നിന്നു പാടുന്നതുകൊണ്ട് ഈ ഗാനരീതിക്ക് സോപാനരീതി എന്നൊരു പേരും ലഭിച്ചിട്ടുണ്ട്.
പണ്ട് ഉദ്ദണ്ഡ ശാസ്ത്രികള്‍ മുക്കോല ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനു ചെന്നപ്പോള്‍ അവിടെ സോപാനത്തില്‍ ഒരു മാരാര്‍ ഇടയ്ക്ക കൊട്ടുന്നുണ്ടായിരുന്നുവെന്നും ആ കൊട്ടിന്റെ താളരാഗങ്ങള്‍ക്കൊപ്പിച്ച്
"സംഭരിതഭൂരികൃപമംബ ശുഭമംഗം ശുംഭതു
ചിരന്തനമിദംതവ മദന്തം
എന്നൊരു ശ്ലോകാര്‍ധമുണ്ടാക്കി ചൊല്ലിയെന്നും അതിനെത്തുടര്‍ന്നു മാരാര്‍
"ജംഭരിപു കുംഭിവര കുംഭരുചി ഡംഭസ്തംഭികുച
കുംഭപരിരംഭപരശംഭു
എന്ന് ഉത്തരാര്‍ധം പൂരിപ്പിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ആ പദ്യം തികച്ചും ഇടയ്ക്കാവാദ്യത്തിന്റെ അനുകരണമാണ്. കൊട്ടിപ്പാടിസ്സേവ ഘണ്ടാവാദനമെന്നപോലെ പൂജയുടെ മഹത്ത്വം വര്‍ധിപ്പിക്കുന്നതാണ്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
കൊടുങ്ങല്ലൂർ ക്ഷേത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതെന്ന് പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ 'കോടി' ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ചശേഷമാണ് കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണ കഥാഖ്യാനപ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ഠാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17-ന് ചേര്‍ന്ന് റോഡിന്‍ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ 'തൃച്ചന്ദന ചാര്‍ത്ത്' എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില്‍ ദേവിക്കുണ്ടായ മുറിവുകള്‍ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്‍ത്തല്‍ പൂജയെ സങ്കല്പിക്കുന്നത്. തുടര്‍ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്‍ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.

ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.

 *നിര്‍മാണശൈലി*
 ക്ഷേത്രസമുച്ചയത്തിന്റെ മൊത്തം വിസ്തീര്‍ണം 10 ഏക്കര്‍ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്‍. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില്‍ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിര്‍മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്‍മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശില്പശാസ്ത്രവിധി പ്രകാരമാണ്. ശിവന്‍റെ ശ്രീകോവിലിനു നേര്‍ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും തട്ട് നവഗ്രഹങ്ങള്‍ കൊത്തിയ ഒറ്റപ്പലകയില്‍ തീര്‍ത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില്‍ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ കരിങ്കല്‍ത്തൂണുകളില്‍ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില്‍ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠയായ കണ്ണകി പ്രതിഷ്ഠ നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യ അറയാക്കിയിരിക്കുകയാണ്. അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ലുകൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന്‍ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിനു ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള്‍ ഭക്തജനങ്ങള്‍ പള്ളിമാടത്തിനു മുന്നിലാണ് അര്‍പ്പിക്കാറ്.

 *പ്രതിഷ്ഠകള്‍*

 ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ളാവില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില്‍ ദാരികവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കല്പിക്കുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

 *രഹസ്യ അറ*
ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന്‍ വരുന്ന അവസരത്തിലോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന് ദേവിക്ക് മുന്നില്‍ (പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളൂ. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്കരിച്ച് എഴുന്നേല്‍ക്കും മുമ്പ് നട അടച്ചു കഴിയും.

 *ശിവന്‍*
ശിവന്റെ ദര്‍ശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകള്‍ വെട്ടുകല്ലുകൊണ്ടും തീര്‍ത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

 *ക്ഷേത്രപാലകന്‍*
വടക്കേനടയില്‍ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലന്‍ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലക ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശര്‍ക്കരപായസത്തില്‍ തൈര് ചേര്‍ത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലില്‍ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.
ദേവി ക്ഷേത്രത്തി ലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയ്ക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാര്‍ത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

 *തവിടാട്ട് മുത്തി*
ചാമുണ്ഡി രൂപത്തിലുള്ള മൂര്‍ത്തിയാണിത്. മേല്‍ക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടയ്ക്കല്‍ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേര്‍ന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവപ്പെടുന്ന ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃക്കൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങള്‍ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പദ്മശാലീയര്‍ക്കാണ്.

 *വസൂരിമാല*
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാണ് ദര്‍ശനം. ഇതിന് മേല്‍ക്കൂരയില്ല. വിഗ്രഹത്തിന് നാല് അടിയോളം ഉയരമുണ്ട്. മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തില്‍ പ്രത്യേക പീഠത്തില്‍ വസൂരിമാല സങ്കല്പത്തില്‍ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പദ്മദളം വരച്ച് കുരുമുളക്, മഞ്ഞള്‍ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പദ്മദളം സ്ത്രീലിംഗത്തിന്റെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങള്‍ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് 'ഗുരുതി' നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാര്‍ത്തുക.

 *സപ്തമാതൃക്കള്‍*
 ശിവന്റെ ശ്രീകോവിലിന്റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടര്‍ച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തില്‍ വടക്കോട്ട് ദര്‍ശനമായി മൂന്ന് നടകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂര്‍ത്തിയായ ഭഗവതിയെയും കൂട്ടിയാല്‍ അഷ്ടമാതൃക്കളാകും.
സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൗമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവീവിഗ്രഹം നിര്‍മിച്ച അതേ വരിക്കപ്ളാവിന്റെ കമ്പുകള്‍ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിര്‍മിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കല്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...