Saturday, October 6, 2018

കൃതവര്‍മ്മാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 യാദവവംശത്തിലെ പ്രമുഖനായ ഒരു രാജാവായിരുന്നു കൃതവർമ്മാവ്. ഇദ്ദേഹം ശ്രീകൃഷ്ണന്റെ പിതാമഹന്റെ സഹോദരനാണ് . ഹൃദീകൻ എന്ന യാദവ രാജാവിന്റെ മൂന്നാമത്തെ പുത്രനാണ് ഇദ്ദേഹം. ഹൃദീകന്റെ നാലാമത്തെ പുത്രനായ ശൂരനാണ് , ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ പിതാവ് . ശൂരൻ കൃതവര്‍മ്മാവിന്റെ അനുജനാണ്.
ഇദ്ദേഹം മരുത്ഗണങ്ങൾ എന്ന ദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ്.
കൃതവർമ്മാവ് കൃഷ്ണന്റെ ഒരു ഉത്തമഭക്തനും ആജ്ഞാപാലകനും ആയിരുന്നു . ഇദ്ദേഹം കൃഷ്ണഭക്തനായ അക്രൂരന്റെ ഉറ്റ സുഹൃത്താണ്. ഇദ്ദേഹവും അക്രൂരനും ചേർന്ന് മറ്റൊരു യാദവ നേതാവായ ശതധന്വാവിനെ കൊണ്ട് സത്രാജിത്തിനെ കൊല്ലിച്ച് അദ്ദേഹത്തിനു സൂര്യദേവൻ നല്കിയ സ്യമന്തകരത്നം കരസ്ഥമാക്കുകയുണ്ടായി . ഈ സ്യമന്തകം പിന്നീട് കൃഷ്ണൻ അക്രൂരനെ സൂക്ഷിക്കാനേൽപ്പിച്ചു. ഭഗവാൻ കൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ടവർക്കും കൗരവര്‍ക്കും സഹായം ചെയ്യുകയുണ്ടായി. ദുര്യോധനന് തന്റെ സൈന്യങ്ങളെയെല്ലാം ദാനം ചെയ്തപ്പോൾ, താൻ തന്നെ സ്വയം ആയുധമെടുക്കാതെ പാണ്ഡവരുടെ ഭാഗത്ത് നിന്നു. ശ്രീകൃഷ്ണൻ ദുര്യോധനന് നല്കിയ തന്റെ യാദവസേനയുടെ നേതാവ് കൃതവർമ്മാവ് ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് യുദ്ധം ചെയ്യേണ്ടതായി വന്നു . അദ്ദേഹം അങ്ങേയറ്റം ആത്മാർഥതയോടെ കൗരവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തു. ദുര്യോധനൻ ഇദ്ദേഹത്തോട് ഒരു അക്ഷൗഹിണി ചോദിക്കുകയും, ഇദ്ദേഹം കൃഷ്ണന്റെ സമ്മതത്തോടെ അത് കൊടുക്കുകയും ചെയ്തു.
യുദ്ധാവസാനം രാത്രിയിൽ ഇദ്ദേഹം ദ്രോണപുത്രനായ അശ്വധാമാവിനോടും കൃപരോടും ചേർന്ന് പാണ്ഡവരുടെ ശിബിരം തീവച്ചു നശിപ്പിച്ചു . അന്ന് രാത്രി അവർ പാണ്ഡവ പക്ഷത്തുള്ള അവശേഷിച്ച എല്ലാ വീരന്മാരെയും കൊന്നൊടുക്കി. കൃഷ്ണനും സാത്യകിയും പഞ്ചപാണ്ഡവരും മാത്രമേ അവശേഷിച്ചുള്ളൂ.
യാദവനാശം സംഭവിക്കുന്ന സമയത്ത് , ദ്വാരകയിലെ പ്രഭാസതീർഥത്തിൽ വച്ച് , യാദവർ മദ്യപിച്ചു ബഹളമുണ്ടാക്കി തമ്മിലടിച്ചു നശിക്കുന്നുണ്ട്. ആ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത് കൃതവർമ്മാവും സാത്യകിയുമായിരുന്നു. സാത്യകിയും കൃതവർമ്മാവും കൂടി നടന്ന വാക്പോര്, പിന്നീട് ഒരു യുദ്ധത്തിൽ കലാശിക്കുകയും, സാത്യകി ഒറ്റവെട്ടിന് കൃതവർമ്മാവിന്റെ തല തെറിപ്പിക്കുകയും ചെയ്തു . ഇദ്ദേഹത്തിന്റെ ആത്മാവ് മരണശേഷം മരുത്ഗണങ്ങളിൽ ചെന്ന് വീണു .

കരിമുട്ടം ദേവി ക്ഷേത്രം

വ്യഷ കേതു

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഹാരാജാവായ കർണ്ണനു ഒൻപത് പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു". വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല . ഭാരത യുദ്ധാനന്തരം , കർണ്ണന്റെ നിജസ്ഥിതിയറിഞ്ഞു പാണ്ഡവർക്ക് വളരെയേറെ വിഷമവും കുറ്റബോധവുമുണ്ടായി. അപ്പോഴാണ്‌ കർണ്ണന്റെ അന്തിമപുത്രൻ വൃഷകേതു ജീവിച്ചിരിപ്പുണ്ടെന്നും, അടുത്ത കിരീടാവകാശിയായി അദ്ദേഹം മാത്രമേയുള്ളൂ വെന്നും പാണ്ഡവർ മനസ്സിലാക്കുന്നത് . അതോടെ പിന്നീടുള്ള അവരുടെ ശ്രമം വൃഷകേതുവിനെ കണ്ടെത്തുകയെന്നതായി. കൃഷ്ണന്റെ നേതൃത്വത്തിൽ, അർജ്ജുനനും സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി. വൃഷകേതുവിനെ അസ്ത്രവിദ്യ പഠിപ്പിക്കാനായി അര്ജുനനും കൃഷ്ണനും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അർജുനന്റെ മുഖം കാണുമ്പോൾ , അവനു തന്റെ പിതാവിന്റെ മുഖം ഓർമ്മയിൽ വരും . അതോടെ അർജുനനോട് വിരോധം ജനിക്കും. എന്നാലും ആയുധാഭ്യാസ സമയത്ത് അവൻ അർജുനനോട് ഗുരുത്വത്തോടെ പെരുമാറിയിരുന്നു . കൃഷ്ണൻ വൃഷകേതുവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു. അർജുനനുമായിട്ടു ഇണങ്ങിചേരാൻ അവനു കൂടുതൽ സമയമെടുത്തു. എങ്കിലും ഒടുവിൽ അർജുനനെ അംഗീകരിക്കാനും , ഗുരുവായി സ്വീകരിക്കാനും അവൻ തയ്യാറായി . അർജുനന്റെ കീഴിൽ സർവ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു.
 പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അർജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു. അർജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോദ്ധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ഠിരന് കീഴിലാക്കി. അതോടെ അർജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി. വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അർജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അർജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു. ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അർജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .
ശേഷം ബഭ്രുവാഹനൻ ഉലൂപിയുടെ (അർജുനന്റെ ഒരു ഭാര്യ) നിർദ്ദേശമനുസരിച്ച് പാതാളത്തിൽ പോവുകയും നാഗങ്ങളുടെ പക്കലുള്ള മൃതസഞ്ജീവനീ മണി കൊണ്ട് വരികയും, അതുകൊണ്ട് അര്ജുനനെയും , വൃഷകേതുവിനെയും ജീവിപ്പിക്കുകയും ചെയ്തു. (ഈ കഥ ഗ്രൂപ്പിൽ മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ )
യുധിഷ്ഠിരന്റെ അശ്വമേധശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചു പോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു.
പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ .
ഭഗവാൻ കൃഷ്ണന്റെ വലിയൊരു ഭക്തനും , സുഭദ്രയുടെ കണ്ണിലുണ്ണിയുമായിരുന്നു വൃഷകേതു . ഭീമന്റെ തന്ത്രപരമായ ചില ചോദ്യങ്ങൾക്കു വൃഷകേതു ഉത്തരം നൽകുകയും ആ മറുപടി കേട്ട് ഭീമസേനൻ വൃഷകേതുവിനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു. പാണ്ഡവർ പരീക്ഷിത്തിനെപ്പോലെയാണ് വൃഷകേതുവിനെ കണ്ടിരുന്നത്. പിതാവിനെ അർജ്ജുനൻ വധിച്ചതിൽ വൃഷകേതുവിന്‌ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. കർണ്ണനു കൃഷ്ണാർജ്ജുനന്മാരുടെ പ്രസാദത്താൽ മുക്തി ലഭിച്ചതായി വൃഷകേതുവിന്‌ അറിയാമായിരുന്നു.
ഇതിനൊക്കെ പുറമെ കുരുക്കളുടെ അനുബന്ധ വംശമായ രജപുത്ര-ക്ഷത്രിയരുടെ വംശം നിലനിറുത്തുവാൻ വൃഷകേതുവാണ്‌ ബാക്കിയുണ്ടായത് . വൃഷകേതു പിതാവായ കർണ്ണന്റെ രാജ്യമായ അംഗം, മാലിനീ പുരം , ചംബ പുരി എന്നിവ ഭരിക്കുകയും അദ്ദേഹത്തിന് ധർമ്മരാജ രുദ്രൻ എന്ന പുത്രനുണ്ടാവുകയും ചെയ്തു . ആനകളോട് മല്പിടുത്തം നടത്തുവാൻ ശക്തനായ ഇദ്ദേഹത്തെ ജനങ്ങൾ ധിലു എന്ന് വിളിച്ചു . ധിലുവിന്റെ വംശക്കാരായ ധില്ലൻമാർ (Dhillons) എന്ന ക്ഷത്രിയർ കലിയുഗത്തിന്റെ ആരംഭത്തിൽ വർണ്ണസങ്കരം വന്നു ദുഷിച്ചു പോയതായി ഭവിഷ്യപുരാണത്തിലും , ജാട്ട് -കളുടെ ചരിത്രത്തിലും കാണാനുണ്ട് . ആ ദുഷിച്ച വംശത്തെ ജാട്ടന്മാർ എന്ന് വിളിക്കുന്നുവത്രെ. എന്നിരുന്നാലും വർണ്ണസങ്കരം ബാധിക്കാത്ത ശേഷിച്ച ധില്ലൻമാർ ഇന്നും ഹൈന്ദവ - ക്ഷത്രിയരായി തന്നെ നിലനിൽക്കുന്നു. ജാട്ടന്മാർ എന്ന വിഭാഗത്തോട് കലർന്നുപോയ ധില്ലൻമാരുടെ അന്തരവിഭാഗം ഹൂണദേശത്തു പോയി ഹൂണന്മാരായും, കുറേപ്പേർ യൂറോപ്പിലും , കുറേപ്പേർ ബ്രിട്ടണിലും, കുറേപ്പേർ ചൈനയിലുമായി ചിതറിക്കിടക്കുന്നു . എന്നിരുന്നാലും സൂര്യനാരായണൻ കുലദേവതയായ തനി ധില്ലൻമാർ ഇന്നും ഭാരതത്തിലെ ഒരു പ്രബല വംശമായിട്ടുണ്ട്.
വ്യാസശിഷ്യനായ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിലാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജൈമിനീ ഭാരതത്തിന്റെ  അശ്വമേധപർവ്വം " മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അതിനാൽ " ജൈമിനീ അശ്വമേധം " എന്ന നാമധേയത്തിൽ ഈ കൃതി പ്രസിദ്ധമാണ് .

കരിമുട്ടം ദേവി ക്ഷേത്രം

മത്സ്യ രാജവംശം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ചേദി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഉപരിചരവസുവിന്റെ മൂത്ത മകനായ മത്സ്യദ്വൈത സ്ഥാപിച്ച രാജവംശമായിരുന്നു മത്സ്യ രാജവംശം. ഉപരിചരവസുവിന്റെ യഥാർത്ഥ ഭാര്യ ശുക്തിമതി യായിരുന്നു. എന്നാൽ, അദ്രികയെന്ന അപ്സരസ്സിൽ ജനിച്ച മക്കളാണ് ഉപരിചരവസുവിനുള്ളത്. മത്സ്യദ്വൈതയും സത്യവതിയും. ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിച്ചിരുന്ന കാലഘട്ടത്തിൽ ബ്രഹ്മാവിന്റെ ശാപത്താൽ അദ്രികക്ക് ഒരു മത്സ്യമായി നദിയിൽ കഴിയേണ്ടി വന്നു. ഈ മത്സ്യത്തെ പിടിക്കാനിടയായ മുക്കുവർ, ആ മത്സ്യത്തിന്റെ വയറിനകത്തുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരവസുവിന് കൊടുക്കുകയും പെൺകുട്ടിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പെൺകുട്ടിക്ക് അവർ സത്യവതിയെന്ന് നാമകരണം നടത്തി. അവൾക്ക് മത്സ്യഗന്ധമുണ്ടായിരുന്നതിനാൽ മത്സ്യഗന്ധി എന്നും അവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മത്സ്യദ്വൈത മാത്സ്യരാജാവായും അറിയപ്പെട്ടു.

മത്സ്യദ്വൈതയ്ക്കു ശേഷം, മഗധ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഉപരിചരവസുവിന്റെ മറ്റൊരു മകനുമായ ബ്രിഹദ്രതയുടെ മകൻ ധ്വാസന ദ്വൈതവന മത്സ്യയുടെ രാജാവായി. ധ്വാസന ദ്വൈതവന ഒരു തടാകത്തിന് സമീപം വലിയ ഒരു യാഗം നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് ഇന്ദ്രന്റെ 14 വലിയ കുതിരകളെ ബന്ധിപ്പിച്ചു. അതിനുശേഷം, ഈ തടാകം ദ്വൈത തടാകം എന്ന പേരിൽ അറിയപ്പെട്ടു. ദ്വൈതക്ക് ശേഷം മകൻ നിതാന്തു രാജാവായി. നിതാന്തുവിന്റെ മക്കളായ സൽവേയ, സുരസേന, ശ്രുതസേന, ടിന്റുസാര, അതിസാര എന്നിവർ ഒരേ സ്ത്രീയെ വിവാഹം ചെയ്തു. ശൈവ്യ എന്നായിരുന്നു അവരുടെ പേര്. ശൈവ്യയിൽ എല്ലാ സഹോദരങ്ങൾക്കും കൂടി ജനിച്ച ജയനിക, ബാലനിക, സതനിക, ഗജനിക, ശ്രുതനിക, വിജയ, വിരാട, വീരഭദ്ര, സുദർശൻ, ശ്രുതധ്വജ, ജയപ്രിവ, ലബ്ധലക്സ, ജയഗ്വ, രഥവാഹന, ചന്ദ്രോദയ, കമരത എന്നീ 16 മക്കളിൽ വിരാടയായിരുന്നു മത്സ്യരാജ വംശത്തിന്റെ അടുത്ത രാജ്യാവകാശി. വിരാടയുടെ കാലഘട്ടത്തോടെ മത്സ്യ രാജവംശം വിരാട രാജവശം എന്നും അറിയപ്പെടാൻ തുടങ്ങി. വിരാടയ്ക്ക് തന്റെ ആദ്യഭാര്യ കോസല രാജ്യത്തെ രാജകുമാരി സുരഥയിൽ ശ്വേതൻ എന്ന മകനും കേകേയ രാജ്യത്തെ സുദേഷണയിൽ ഉത്തരൻ (ഭുമിജ്ഞയ) എന്ന മകനും ഉത്തര എന്ന മകളും ജനിച്ചു. പാണ്ഡവരിൽ അർജുനന്റെ മകൻ അഭിമന്യുവാണ് വിരാടന്റെ മകൾ ഉത്തരയെ വിവാഹം ചെയ്തത്. സുദേഷണയുടെ സഹോദരനാണ് കീചകൻ. സുദേഷണയുമായുള്ള ബന്ധത്തോടെ വിരാടന് രാജ്യത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായി. സുദേഷണയുടെ സഹോദരനായ കീചകനും രാജ്യം നിയന്ത്രിക്കാൻ തുടങ്ങി. വിഡ്ഢിയായ സുദേഷണയെ ക്രൂരനായ കീചകൻ മുതലെടുക്കുകയായിരുന്നു. (കീചകന്റെ കഥ മുമ്പ് കരിമുട്ടം ഗ്രൂപ്പിൽ പറഞ്ഞിരുന്നത് ഓർക്കുമല്ലോ) ഇവരാൽ നാടുകടത്തപ്പെട്ട വിരാടന്റെ ആദ്യപുത്രൻ ഇതിനിടെ പാഞ്ചാല രാജ്യത്തെ രാജകുമാരിയെ വിവാഹം കഴിക്കുകയും നിർഭീത എന്ന മകൻ പിറക്കുകയും ചെയ്തിരുന്നു. ഈ സമയം വിരാടയുടെ സഹോദരങ്ങൾ തങ്ങളുടേതായ അധികാര കേന്ദ്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

വിരാടയുടെ കാലഘട്ടത്തിലാണ് കുരുക്ഷേത്രയുദ്ധം നടക്കുന്നത്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് വേണ്ടിയാണ് വിരാടസൈന്യം അണിനിരന്നത്. രാജസ്ഥാന്റെ ജില്ലകളായ ജയ്പൂർ, അൽവാർ എന്നിവിടങ്ങളും ഭരത്പൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെട്ട ഒരു രാജവംശമായിരുന്നു ഇത്. ഈ ഗോത്രവർഗ്ഗങ്ങൾ ഈ ഭാഗങ്ങളിൽ ഇതേ പേരിൽ തന്നെ മറ്റ് ആറ് രാജവംശങ്ങളായും നിലനിന്നിരുന്നു. രാജവംശത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും പടിഞ്ഞാറായി സാൽവ സാമ്രാജ്യവും തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി കുരു പ്രദേശങ്ങളും കിഴക്ക് സുരസേനയുടെനിയന്ത്രണത്തിലുള്ള മധു വനവും വടക്കുകിഴക്കായി കുരു സാമ്രാജ്യത്തിന്റെ ഖാണ്ഡവ വനപ്രദേശവും ആയിരുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

വാമനന്റെ മാതാപിതാക്കൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപ മഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി.

കരിമുട്ടം ദേവി ക്ഷേത്രം

കംസന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീകൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലിൽ അടച്ച് രാജ്യാവകാശം സ്വന്തമാക്കി. വൃഷ്ണി രാജവംശത്തിന്റെ തലസ്ഥാനം മഥുരാപുരി ആയിരുന്നു അന്ന്. കാലനേമി എന്ന അസുരന്റെ പുനർജന്മമായിരുന്നു കംസൻ. കൃഷ്ണനു 12 വയസ്സുള്ളപ്പോൾ കംസനെ കൊന്നതായി ഭാഗവതത്തിൽപറയുന്നുണ്ട്. കംസവധത്തിനു ശേഷം ശ്രീകൃഷ്ണൻ പിതാമഹനായ ഉഗ്രസേനനെ തന്നെ വീണ്ടും രാജാവായി വാഴിച്ചു. ഉഗ്രസേന രാജാവിന്റെ പത്നി പത്മാവതിയെ ദ്രുമിളൻ എന്ന രാക്ഷസൻ കാമിച്ച് ബലാൽക്കാരമായി പുത്രോല്പ്പാദനം ചെയ്തു . ആ സന്തതിയാണ് കംസൻ. പുത്രോല്പ്പാദന വേളയിൽ മാതാവായ പത്മാവതി ശിശുവായ കംസനെ ദ്രുമിളൻ കേള്‍ക്കെ ഇങ്ങനെ ശപിക്കുന്നു . " എന്റെ ഭര്‍ത്താവിന്റെ‍ വംശത്തിൽ ജനിക്കുന്ന ശ്രേഷ്ഠനായ ഒരു പുരുഷൻ , നീ തന്ന ഈ സന്തതിയെ വധിക്കും ". ഈ ശാപപ്രകാരം ഉഗ്രസേനന്റെ വംശത്തിൽ ജനിച്ച കൃഷ്ണൻ , കംസനെ വധിച്ചു .

കരിമുട്ടം ദേവി ക്ഷേത്രം

ശകുനി ക്ഷേത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ജ്യേഷ്ഠയെയും ലക്ഷ്മിയും ഒരേപോലെ ആരാധിക്കുന്ന ഹിന്ദുത്വത്തിൽ ശകുനിയുടെ പേരിലും ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പാപിയായ ശകുനിയുടെ മനസ്സിൽ കുടിയിരുന്ന അല്പമായ സാത്വിക കണങ്ങൾക്കായി കൊല്ലംജില്ലയിൽ പവിത്രേശ്വരം എന്ന സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. കുറവ സമുദായത്തിന്റെ ക്ഷേത്രമാണ് ഇത്. പവിത്രേശ്വരം മലനട ക്ഷേത്രം എന്നറിയപ്പെറ്റുന്നു.

മഹാഭാരത യുദ്ധത്തിനു ശേഷം പടകൾക്ക് ഭക്ഷണം നൽകിയ ചേര രാജാവായിരുന്ന ഉതിയൻ ചേരനൊപ്പം (മഹാഭാരത യുദ്ധത്തിൽ ഭക്ഷണം നൽകിയതിനാൽ പെരുംചോറ്റുതിയൻ എന്നറിയപ്പെട്ടിരുന്നു ഇദ്ദേഹം) കേരളത്തിലെത്തിയ കൗരവസേനയിൽ പെട്ട യോദ്ധാക്കൾ അവരുടെ നായകരായിരുന്ന ദുര്യോധനനും ശകുനിക്കും മോക്ഷ പ്രാപ്തിയ്ക്ക് വേണ്ടി ശിവപ്രതിഷ്ഠ നടത്തി പൂജിച്ചുവെന്നും അവിടെ വച്ച് ശകുനിയുടേ ആത്മാവ് മോക്ഷം പ്രാപിച്ചുവെന്നും തദ്ദേശവാസികൾ ക്കിടയിലെ ഐതിഹ്യം വിശ്വസിക്കപ്പെടുന്നു. പാപമനസ്കരായ ശകുനി ശിവഭജനത്താൽ പവിത്രമായ സ്ഥലമായതിനാൽ പവിത്രേശ്വരം എന്ന പേർ സ്ഥലത്തിനു ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

പവിത്രേശ്വരത്തിനു സമീപമാണ് കേരളത്തിലെ പ്രസിദ്ധമായ ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനട ക്ഷേത്രം.

(ഗോത്രവർഗ നേതാക്കളായിരുന്ന രണ്ട് വീരന്മാരിൽ ശകുനി, ദുര്യോധനൻ എന്നിവരുടെ സാന്നിദ്ധ്യം ആരോപിക്കപ്പെടുകയാണ് എന്നും വാദമുണ്ട്)

എല്ലാ വർഷവും മകരമാസത്തിലെ 28 ാം നാൾ നടക്കുന്ന ഉച്ചാര മഹോത്സവമാണ് വാർഷിക ആഘോഷം.

കരിമുട്ടം ദേവി ക്ഷേത്രം

അഹല്യ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 മഹാതപസ്വിയായ ഗൗതമ മഹർഷിയുടെ പത്നിയാണ് അഹല്യ. രാമായണത്തിലുംമഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയ്ക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ചെങ്കിലും ആശ്രമത്തിൽ ഒരു മഹർഷിയുടെ പത്നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരിൽ സുന്ദരിയായി അഹല്യയെ പുരാണങ്ങൾ വർണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. അരുണപുത്രന്മാരും കിഷ്കിന്ധാ-ധിപതികളുമായ ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു. പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാൻ ഇന്ദ്രൻ ശ്രമിക്കുകയും അതിനെതുടർന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹർഷി ശപിക്കുകയും ചെയ്തു. ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു

കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...