സമ്പാതി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.കിഷ്കിന്ധാകാണ്ഡ'ത്തിൽ സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്മാർ മഹേന്ദ്രാചലത്തിലെ ഒരു ഗുഹയിൽ വെച്ച് ജടായൂ സഹോദരനായ സമ്പാതി എന്ന പക്ഷിശ്രേഷ്ഠനെ കണ്ടുമുട്ടുന്നു.
തന്റെ കരുത്തിലുള്ള അമിതവിശ്വാസം മൂലം സൂര്യമണ്ഡലത്തിലേക്ക് ചിറകുവിരുത്തി പറന്നുചെന്നപ്പോൾ സൂര്യതാപത്താൽ ചിറകുകൾ കരിഞ്ഞു ഭൂമിയിൽ വീണുപോയ ഹതഭാഗ്യനായ പക്ഷിയാണ് സമ്പാതി.
തന്റെ സഹോദരൻ ജടായു ശ്രീരാമചന്ദ്ര ദർശനം കൊണ്ടു മോക്ഷ പ്രാപ്തനായതറിഞ്ഞ സമ്പാതി അത്യന്തം സന്തോഷവാനായിത്തീർന്ന് താനറിഞ്ഞ സീതാവൃത്താന്തം പറയുന്നു. സമ്പാതിയാണ് സീത എവിടെയാണു ള്ളതെന്ന കൃത്യമായ വിവരം വാനരപ്രവരർക്കു നൽകുന്നുത്:
ദുർഘടവും സങ്കീർണവുമായിരുന്ന സീതാന്വേഷണ യാത്രയ്ക്ക് കൃത്യമായി നേർവഴി കാണിച്ചു നൽകുന്നത് സമ്പാതിയാണ്. പക്ഷിയായതുകൊണ്ട് നൂറുയോജന ദൂരേയിരിക്കുന്ന സീതയെ നേരേ തനിക്കു കാണാൻ കഴിയുന്നുണ്ടെന്ന് സമ്പാതി സാക്ഷ്യപ്പെടുത്തുന്നു. അതിനുശേഷമാണ് വാനരസംഘത്തിന് സമുദ്രലംഘന ചിന്തയുണ്ടാകുന്നത്.
No comments:
Post a Comment