ബാലിയും മാതംഗ മഹർഷിയും
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ആയിരം ആനകളുടെ ശക്തിയും മഹിഷ (പോത്ത് ) രൂപവുമായിരുന്ന ദുന്ദുഭി എന്ന അസുരൻ ഒരിയ്ക്കൽ കിഷ്കിന്ധയിൽ ചെന്ന് ബാലിയെ പോരിനു വിളിച്ചു .. അലറിയും, മുക്രയിട്ടും, കുളമ്പുകൾ കൊണ്ടു ഭൂതലം മാന്തിക്കീറിമറിച്ചു.. ബാലി അച്ഛനായ ഇന്ദ്രൻ കൊടുത്തിരുന്ന പൊന്മാലയും ധരിച്ചു പാഞ്ഞടുത്തു .. യുദ്ധത്തിൽ ദുന്ദുഭിയെ കൊന്ന് തല ആകാശത്തിലേക്കെറിഞ്ഞു .. ആ തല പോയിവീണത് ഋശ്യമൂകാചലത്തിലുള്ള മതംഗാശ്രമത്തിലാണ് .. ദിവ്യദൃഷ്ടികൊണ്ടു കാര്യം ഗ്രഹിച്ച മതംഗമഹർഷി , " ബാലി ഈ പർവ്വതത്തിൽ വന്നാൽ അവന്റെ ശിരസ്സു പൊട്ടിത്തെറിക്കട്ടെ " എന്നു ശപിച്ചു .. അതുകൊണ്ടാണ് സുഗ്രീവൻ ബാലിയെ പേടിച്ച് ഋശ്യമൂകാചലത്തിൽ അഭയം തേടിയത് ..
No comments:
Post a Comment